ഗുവാഹത്തി: മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ അസം സർക്കാർ. മന്ത്രിസഭായോഗം നിയമം റദ്ദാക്കുന്നതിന് അനുമതി നൽകി.
ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽകോഡ് നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് നീക്കം. അസമിലും നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു.
ഫെബ്രുവരി 28ന് അസം നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. മുസ്‌ലിം വിവാഹ നിയമപ്രകാരം സംസ്ഥാനത്ത് ഇനി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സാധിക്കില്ലെന്നും പ്രത്യേക വിവാഹ നിയമപ്രകാരം എല്ലാ വിവാഹങ്ങളും രിജസ്റ്റര്‍ ചെയ്യാമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.