വെള്ളിയാമറ്റം: ഇളംദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്ടറിയിൽ നിന്നും വടക്കനാറ്റിലേക്ക് മലിന ജലം തുറന്നു വിട്ടതോടെ പാൽ നിറമായി മാറി വടക്കനാറ്റിലെ വെള്ളം.
ബുധനാഴ്ച ഉച്ചയ്ക്കാണ് കമ്പനി വളപ്പിൽ നിന്ന് വെള്ളം പുഴയിലേയ്ക്ക് ഒഴുക്കിയത്.വടനാറിൽ നിന്ന് തൊടുപുഴയാറ്റിലും മലങ്കര ജലാശയത്തിലും എത്തി ചേരുന്ന ഈ വെള്ളം ആയിര കണക്കിന് ആളുകളാണ് കുടി വെള്ളമായി ഉപയോഗിക്കുന്നത്.
പഞ്ചായത്തോ പൊലൂഷൻ കൺട്രോൾ വകുപ്പോ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാരക രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടായിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്.
ഇവിടെ വൻ ദുരന്തത്തിന് സാധ്യതയുള്ളതു കൊണ്ട് എത്രയും വേഗം നടപടി സ്വീകരിച്ചില്ലങ്കിൽ അധികാരികൾ തന്നെ സമാധാനം പറയേണ്ടി വരും.