Timely news thodupuzha

logo

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി

മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലത്തെ ഒറ്റുകൊടുത്തവരാണ് ഇടത് വലതു മുന്നണികളെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സംഗീതാ വിശ്വനാഥൻ. യുപിഎ സർക്കാരിന്റെ കാലത്താണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്ന് ഇടുക്കിയെ സമ്പൂർണ്ണമായി വനമേഖലയാക്കാൻ ഉള്ള ശ്രമം ആരംഭിച്ചത്.

ഇടതുപക്ഷവും അതേ നയമാണ് തുടരുന്നത് ആയിരക്കണക്കിനേക്കർ വനഭൂമിയാണ് സമീപകാലത്ത് ഇടുക്കി ജില്ലയിൽ റവന്യൂ ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്.ചിന്നക്കനാലിലേത് അവസാനത്തെ ഉദാഹരണം മാത്രം. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കൊട്ടക്കാമ്പൂർ കേസ് മൂലം സമീപപ്രദേശത്തെ വില്ലേജുകളിൽ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി ഒരു പോക്കുവരവ് പോലും നടത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നതും ഇടുക്കിയിലെ ജനങ്ങൾ ഓർമിക്കേണ്ടതുണ്ട്.

വനഭൂമി വിഷയം ഹൈറേഞ്ചൽ മാത്രമാണ് ഉള്ളത് എന്നാണ് ചിലർ വിചാരിക്കുന്നത് എന്നാൽ ലോ റേഞ്ചിലും ഈ വിഷയം ബാധകമാണ്. വനവത്ക്കരണത്തിന്റെ മറവിൽ ഇടുക്കി ജനതയെ കുടിയൊഴിപ്പിക്കുന്നതിലൂടെ കിട്ടുന്ന സാമ്പത്തിക ലാഭംആഗ്രഹിക്കുന്നവരാണ് ഇരുമുന്നണികളും എന്നും അഡ്വ. സംഗീതാ വിശ്വനാഥൻ കുറ്റപ്പെടുത്തി.

ഇങ്ങനെ ഇടുക്കിയെ ഒറ്റ് കൊടുക്കുന്നവർക്ക് എതിരെയുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പിനെ കാണണമെന്നും സംഗീതാ വിശ്വനാഥൻ അഭ്യർത്ഥിച്ചു.

ഇന്നത്തെ സ്ഥാനാർത്ഥിപര്യടനം

രാവിലെ മൂവാറ്റുപുഴ പെരുമറ്റത്ത് ബിജെപി സംസ്ഥാന സമിതി അംഗം പി പി സജീവൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മുൻസിപ്പാലിറ്റി, ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്ത് സമാപിച്ചു.

കഴിഞ്ഞ 16 ദിവസമായി നടന്നുവന്നിരുന്ന തുറന്ന വാഹനത്തിൽ ഉള്ള സ്ഥാനാർത്ഥിപര്യടനം മൂവാറ്റുപുഴ നിയോജക മണ്ഡലം പര്യടനത്തോടുകൂടി അവസാനിച്ചിരിക്കുകയാണ്.

ഏപ്രിൽ എട്ടാം തീയതി ആണ് തുറന്ന വാഹനത്തിനുള്ള സ്ഥാനാർത്ഥിപര്യടനം ആരംഭിച്ചത്. നാളെ തൊടുപുഴയിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ സ്ഥാനാർഥി പങ്കെടുക്കും.

മൂന്നു മണിക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന അർച്ചന ആശുപത്രി ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും അമ്പലം ബൈപ്പാസ് വഴി തൊടുപുഴ പാലം കടന്ന് പ്രകടനം ഗാന്ധി സ്ക്വയറിൽ എത്തും.

പോലീസിന്റെ നിർദ്ദേശ പ്രകാരം പാലം മുതൽ ഗാന്ധി വരെയുള്ള വശമാണ് എൻഡിഎ പ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ളത്പാലം മുതൽ ഗാന്ധി വരെയുള്ള വശമാണ് എൻഡിഎ പ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ളത്.

നാളെ രാവിലെ മുതൽ ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2 മണിയോടുകൂടി തൊടുപുഴയിൽ എത്തും.

Leave a Comment

Your email address will not be published. Required fields are marked *