ന്യൂഡൽഹി: അദാനിക്കെതിരായ ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്‍റ് തടസ്സപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച പന്ത്രണ്ട് എം.പിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.
രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലെ അംഗങ്ങൾക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യസഭാ അധ്യക്ഷൻ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച 12 ആളുകളുടെ പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. മൂന്ന് എ.എ.പി എംപിമാരുടെയും ഒമ്പത് കോണ്‍ഗ്രസ് എം.പിമാരുടെയും പേരുകളാണ് നല്‍കിയത്.