കൊച്ചി: ആക്രി വ്യാപാരത്തിന്‍റെ മറവിൽ നികുതി തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പാലക്കാട് ഓങ്ങല്ലൂർ ഉസ്മാൻ പള്ളിക്കലിനെയാണ് ജി.എസ്.റ്റി ഇന്‍റലിജസ് പിടികൂടിയത്.
കൊച്ചി ജി.എസ്.റ്റി കമ്മിഷണർ ഓഫിസെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മെയ് 23ന് ആരംഭിച്ച ഓപ്പറേഷൻ പാം ട്രീയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഉസ്മാന് പിടിവീണത്.
60 വ്യാജ റജിസ്ട്രേഷനുകൾ ഉപയോഗിച്ച് ഉസ്മാൻ സംസ്ഥാനാന്തര ആക്രി വ്യാപാരം നടത്തിയെന്നും ഇതുമൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സന്ദീപ് സുധയാണ് ആദ്യം അറസ്റ്റിലാവുന്നത്.
ഇയാൾക്ക് സഹായം നൽകിയത് ഉസ്മാനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉസ്മാനെ പിടികൂടിയത്.