Timely news thodupuzha

logo

കോതമം​ഗലം മാലിപ്പാറ ഭാഗത്തെ വിവിധ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട മാലിപ്പാറ ഭാഗത്തെ വിവിധ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ആനകളെത്തിയത്.

ഏത്തവാഴകളും തെങ്ങും കൊക്കോയും റബ്ബർ തൈകളും ഉൾപ്പടെയാണ് നശിച്ചിട്ടുള്ളത്. കുറ്റിമാക്കൽ വർഗീസിൻറെ കൃഷിയിടത്തിൽ മാത്രം നൂറോളം വാഴകളാണ് ചവിട്ടിമെതിച്ചത്.

എബ്രാഹം കടുകുംബ്ലായിൽ,സാജു കാട്ടുചിറ,ജോസ് വെട്ടിക്കാട്ടിൽ,എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാന ക്യഷികൾ നശിപ്പിച്ചു. കുറച്ച് വർഷങ്ങളായി ആന ശല്യം ഇല്ലാതിരുന്ന പ്രദേശമാണിത്.

ആന ശല്യത്തെ കുറിച്ച് പരാതി പറഞ്ഞിട്ട് അധികാരികൾ തിരിഞ്ഞുനോക്കാൻ പോ ലും തയ്യാറാകുന്നില്ലെന്ന് പഞ്ചായത്ത് അംഗം ജിൻസ് മാത്യു പറഞ്ഞു.കർഷകർക്ക നഷ്ടപരിഹാരം നൽകാനും തയ്യാറാകുന്നില്ല.

ജനങ്ങൾ ശക്തമായി പ്രതികരിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്.ആനകളിറങ്ങുന്നത് തടയാൻ സ്ഥാപിക്കുന്ന ഫെൻസിംഗ് ഫലപ്രദമല്ലെന്നും വാദമുണ്ട്.

മൂന്ന് കിലോമീറ്റർ ദൂരത്തിൽ ട്രഞ്ച് താഴ്ത്തിയിൽ പിണ്ടിമന,കോട്ടപ്പടി പഞ്ചായത്തുകളിലെ ആന ശല്യ്ത്തിന് പരിഹാരം കാണാനാകുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *