Timely news thodupuzha

logo

കണ്ടൽക്കാടുകളുടെ സർവേ; 4 ആഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: സിറ്റി ആന്‍റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ(സിഡ്‌കോ) അധികാരപരിധിയിൽ വരുന്ന കണ്ടൽക്കാടുകളുടെ സർവേയും ഫിസിക്കൽ വെരിഫിക്കേഷനും പരമാവധി നാലാഴ്ചയ്ക്കുള്ളിൽ തീർക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. 2018 സെപ്തംബർ 17ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് വനശക്തിയെന്ന സർക്കാരിതര സംഘടന 2021ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി(PIL) പരിഗണിക്കുക ആയിരുന്നു ഹൈക്കോടതി.

അതിൽ കണ്ടൽക്കാടുകൾ സർക്കാരിന്‍റെ അധീനതയിലാണെന്ന് നിർദേശിച്ചു. സംസ്ഥാനത്ത് ഏകദേശം 32,000 ഹെക്ടർ കണ്ടൽ പ്രദേശമുണ്ട്. ഇതിൽ 16,984 ഹെക്‌ടർ ഇപ്പോൾ നിയമാനുസൃത വനങ്ങളാണ്, വനം വ്യവഹാര നിയമം(1980) പ്രകാരം വനം ഇതര ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടാൻ അനുമതി ആവശ്യമാണ്.

ഇന്ത്യൻ ഫോറസ്റ്റ് ആക്ട്(1980) പ്രകാരം കണ്ടൽക്കാടുകൾ ഒരു നിയമപരമായ ‘വനമായി’ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ കണ്ടൽ പ്രദേശങ്ങൾ വിവിധ സംസ്ഥാന അധികാരികളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ളതാണ്.

സിഡ്‌കോ ഒഴികെ മറ്റെല്ലാ വകുപ്പുകളും മുൻ ഉത്തരവ് പാലിക്കുകയും കണ്ടൽക്കാടുകളുള്ള ഭൂമി വനം വകുപ്പിന് കൈമാറുകയും ചെയ്തതായി വനശക്തിയുടെ അഭിഭാഷകൻ സമാൻ അലി തിങ്കളാഴ്ച കോടതിയെ അറിയിച്ചു.

അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ(മാൻഗ്രോവ് സെൽ) എസ്.വി രാമറാവുവിൻ്റെ നിർദേശപ്രകാരം സർക്കാർ പ്ലീഡർ എം.എം പബാലെയുടെ നേതൃത്വത്തിൽ സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും ഏകദേശം രണ്ട് മാസമെടുക്കുമെന്നും കോടതിയെ അറിയിച്ചു. സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിഡ്‌കോയ്ക്ക് നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *