ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്.
26ന് ഹാജരാകണം എന്നാണ് സമൻസിലുള്ളത്. ഇത് ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് നൽകുന്നത്. എന്നാൽ കഴിഞ്ഞ ആറു തവണയും കെജ്‌രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായില്ല.
തുടർച്ചയായി ഇ.ഡി നോട്ടീസ് തള്ളുന്നതിനാൽ ഒരു പക്ഷേ കെജ്‌രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാം. മദ്യനയ കേസിൽ കെജ്‌രിവാൾ കുറ്റക്കാരനാണെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇതേ കേസിൽ എ.എ.പിയുടെ മതിർന്ന നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി സഞ്ജയ് സിങ്ങ് എന്നിവർ അറസ്റ്റിലായിരുന്നു.