കളമശേരി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡിൽ പുന്നക്കാട്ട് വീട്ടിൽ ഇന്ന് പുലർച്ചെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാർടി നേതാക്കൾ ഉൾപ്പെടെ 12 പേരെ പ്രതിയാക്കി ഗിരീഷ് ബാബു അടുത്തിടെ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.