ബൈസൺവാലി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനിൽ 45ലധികം കേസുകളിൽ പ്രതിയായ ഇടുക്കി ബൈസൺവാലി സ്വദേശി വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പിനെ പൊലീസ് അറസ്റ്റു ചെയ്തു.
കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണയായി 89 ഗ്രാം മുക്കുപണ്ടം പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്. കുറ്റവാളിയെ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു.
സംഭവത്തിനു ശേഷം പ്രതി ഗോവയിൽ ഒളിവിൽ പോയിരുന്നു. പിന്നീട് നാട്ടിൽ തിരികെ എത്തിയ ഇയാളെ സമാന കുറ്റകൃത്യത്തിന് മരട് പോലീസിന്റെ പിടിയിലാവുകയും റിമാന്‍റില്‍ വിടുകയുമായിരുന്നു.
കരിമണ്ണൂർ എസ്.ഐ ജോബി.കെ.ജെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.പി.അനിൽ, മുജീബ് രാകേഷ്, അബ്ദുൽ റസാക്ക് എന്നിവർ നേതൃത്വം നൽകി.