Timely news thodupuzha

logo

സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഝാർഖണ്ഡ് ബി.ജെ.പിയിൽ കൂട്ട രാജി

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഝാർഖണ്ഡ് ബി.ജെ.പിയിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കുടുംബ വാഴ്ച ആരോപിച്ച് നിരവധി നേതാക്കൾ രാജിവച്ചു.

എം.എൽ.എമാരുൾപ്പെടെ പത്തോളം പേരാണ് രാജിവച്ചത്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യയ്ക്കും ചംപായ് സോറൻറെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് പാർട്ടിയിൽ തർക്കം ആരംഭിച്ചത്.

പിന്നാലെ മുൻ മുഖ്യമന്ത്രി രഘുബർദാസിൻറെ മരുമകൾക്ക് അടക്കം നിരവധി പേർക്ക് ബി.ജെ.പി സീറ്റ് നൽകി. ഇതോടെ ബി.ജെ.പിയിൽ കുടുംബവാഴ്ചയാണെന്നും നേതാക്കളെ നേതൃത്വം വഞ്ചിച്ചെന്നും ആരോപിച്ച് നേതാക്കൾ രംഗത്ത് എത്തുക‍യായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *