തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരേ വ്യാജ പ്രചാരണങ്ങൾ നടത്തിയ കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്‌ണന്റെ മൊഴിയെടുത്തു.
വെള്ളയമ്പലത്തെ വീട്ടിൽ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. മദ്യനയത്തിന്റെ പേരിൽ കോഴ ആവശ്യപ്പെട്ടുള്ള ശബ്ദസന്ദേശം പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അർജുനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
മദ്യനയത്തിന്റെ പേരിലുള്ള വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ് സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബിനു നൽകിയ പരാതിക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചത്.