പറവൂർ: എറണാകുളം പറവൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
കുഴിമന്തിയും അൽഫാമും ഷവർമയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ. 16 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും ഒരാളെ കളമശേരി മെഡി. കോളെജിലേക്കും മാറ്റി.
പറവൂർ ടൗണിലെ മജലീസ് ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. സംഭവത്തിന് പിന്നാലെ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.