അടൂർ: സി.പി.എമ്മിൽ നിന്നും രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുണാറിനെ ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ സ്വീകരിച്ചു. സി.പി.എമ്മിന്‍റേത് ഇരട്ട താപ്പാണ്.
തെറ്റ് തിരുത്തിയല്ല കൂടുതൽ തെറ്റിലേക്കാണ് സി.പി.എം പേവുന്നത്. സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേടുകൾ നടത്തുന്നത് സി.പി.എമ്മാണെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് സി.പി.എം പണം സമ്പാദിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. ഏനാത്തെ സഹകരണ ബാങ്കുകളിലെ അഴിമതി സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനു മുന്നിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലെന്ന് ആരോപിച്ചാണ് മുൻ ലോക്കൽ സെക്രട്ടറിയായ അരുൺ കുമാർ പാർട്ടി വിട്ടത്.