ഇടുക്കി: ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉരുൾ പൊട്ടൽ സംഭവിച്ച പ്രദേശങ്ങളായ കുടയത്തൂർ വില്ലേജിൽ സംഗമം ജഗ്ഷനിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ മാളിയേയ്ക്കൽ കോളനി, വെള്ളിയാമറ്റം വില്ലേജിലെ നാളിയാനി പ്രദേശങ്ങളിൽ പരിശോധന നടത്തി.
എൻ.ഡി.ആർ.എഫ് ടീം ക്യാപ്റ്റൻ കബിലിന്റെ കീഴിലുള്ള പതിനാല് അംഗ ടീമും, ജില്ലാ ദുരന്ത നിവാരണ അതോരിറ്റി നോഡൽ ആഫീസർ രാജീവ്.റ്റി.ആർ, വെള്ളിയാമറ്റം വില്ലേജ് ആഫീസർ കെ.എസ്.ബിജു, കുടയത്തൂർ വില്ലേജ് ആഫീസർ പത്മജ.എസ്, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥൻ സജേഷ് ബാബു, റവന്യൂ ജീവനകാരായ നിസാമുദ്ദീൻ.കെ.എച്ച്, ആർ.ബിജുമോൻ എന്നിവർ മേൽനോട്ട സംഘത്തിലുണ്ടായിരുന്നു.
ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും നേതൃത്വം വഹിച്ച പരിപാടിയിൽ പൊതു വിദ്യാഭ്യാസ വകുപ്പും ഹയർസെക്കന്ററി നാഷ്ണൽ സർവ്വീസ് സ്കീമും പങ്കുചേരുകയുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ അപകട സൂചനകളെക്കുറിച്ചും മറ്റും കുട്ടികളെ ബോധവൽക്കരിച്ചു.