കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിൽ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കർണാടക കൊടക് സ്വദേശി നദീറയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ് റഹീം കിണറ്റിൽ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി ആയിരുന്നു നദീറ.
രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. രാവിലെ ഹെൽമറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുക ആയിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാൾ സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടുകയായിരുന്നു.
അഗ്നിശമന സേനയെത്തി ഇയാളെ പുറത്തെടുക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.നദീറയെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ റിമാൻഡിൽ ആയിരുന്നു റഹീം അടുത്താണ് ജയിൽമോചിതനായത്. ഇയാൾഅതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പള്ളിക്കൽ പൊലീസിൽ വധശ്രമത്തിനുൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്.