തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരുമാസത്തോളം ഒളിവിലായിരുന്ന പ്രതിയും കൂട്ടാളിയും ഇന്ന് രാവിലെ മെഡിക്കൽ കോളെജ് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളാണ് പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും. ശേഷം ഒളിവിൽ പോവുകയായിരുന്നു.
മൂൻകൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേഷനിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്. തുടർന്നാണ് പ്രതികൾ സ്റ്റേഷനിൽ ഹാജരായത്. ചോദ്യം ചെയ്യലിനു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് മെഡിക്കൽ കോളെജ് പൊലീസ് പറഞ്ഞു.