തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ 5 വർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്.
![](https://timelynews.net/wp-content/uploads/2023/05/0637a632-1516-4ef8-9b81-25a86ad758cf-762x1024.jpg)
ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ഉറപ്പാക്കുക. തുടങ്ങിയവവ ഉൾപ്പെടുത്തി നിയമ, ആരോഗ്യവകുപ്പുകൾകൂടി ചർച്ചചെയ്തശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും.
![](https://timelynews.net/wp-content/uploads/2023/05/fc2e9337-58e4-44f4-866b-4309369b51c3.jpg)
നിലവിലെ നിയമപ്രകാരം ആശുപത്രികളിലെ അക്രമണങ്ങൾക്കുള്ള പരമാവധി ശിക്ഷ മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ്. മുൻ യുഡിഎഫ് സർക്കാരിൻറെ കാലത്ത് വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രി ആയിരിക്കെ 2012ലാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.