ജമ്മു: ഈ വർഷത്തെ അമർനാഥ് തീർഥാടനത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഭഗവതി നഗർ ക്യാമ്പിൽ നിന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അതീവ സുരക്ഷയാണ് തീർഥാടകർക്കായി ഉറപ്പു വരുത്തിയിരിക്കുന്നത്.
കശ്മീരിലെ രണ്ട് ബേസ് ക്യാംപുകളിൽ നിന്നായി ആദ്യ ദിനത്തിൽ 3,400 പേരാണ് യാത്ര തുടങ്ങിയിരിക്കുന്നത്. 3,880 മീറ്റർ ഉയരത്തിലുള്ള ഗുഹാ ക്ഷേത്രത്തിലേക്കാണ് യാത്ര. സിആർപിഎഫ് സംഘം തീർഥാടകരെ അനുഗമിക്കുന്നുണ്ട്.
അതിനു പുറമേ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നിരീക്ഷണവുമുണ്ടായിരിക്കും. ഇതു വരെ 3.5 ലക്ഷം പേരാണ് തീർഥാടനത്തിനു വേണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ തുടരുകയാണ്.