മുംബൈ: ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണമനുസരിച്ച് അദാനി ഗ്രൂപ്പിനെ ഓഹരികളുടെ വില പെരുപ്പിച്ച് കാണിച്ച് നടത്തിയ തട്ടിപ്പിന്റെ ഗൂഢാലോചനയിൽ സഹായിച്ച രണ്ട് കമ്പനികൾ തിങ്കളാഴ്‌ച അദാനി എന്റർപ്രൈസസിന്റെ 2.5 ബില്യൺ ഡോളറിന്റെ ഓഹരി വിൽപനയിൽ പങ്കാളികളായതായി റിപ്പോർട്ട്. ഇന്നലെ അദാനി ഗ്രൂപ്പ് ഈ ഓഹരി വിൽപന റദ്ദാക്കുകയും നിക്ഷേപകർക്ക് തുക തിരിച്ചു നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു.
അദാനി ഗ്രൂപ്പിന്റെ ഓഹരി വില്പനയുടെ ഓഫർ കരാറിൽ അദാനി എന്റർപ്രൈസസ് വെളിപ്പെടുത്തിയ 10 പങ്കാളികളിൽ രണ്ടുപേരാണ് ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ എലാറ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ എലാറ ക്യാപിറ്റൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും ഇന്ത്യൻ ബ്രോക്കറേജ് സ്ഥാപനമായ മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റലും. അദാനി എന്റർപ്രൈസസ് ഈ റിപ്പോർട്ട് വന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് പറയുകയും ഓഫർ റദ്ദാക്കുകയും ചെയ്‌തു.
അദാനിയുടെ പ്രധാന പൊതു ഓഹരി ഉടമയാണ് അദാനി കമ്പനികളിൽ 3 ബില്യൺ ഡോളർ മൂല്യമുള്ള പൊതുവ്യാപാര ഓഹരി കൈവശം വച്ചിരിക്കുന്ന എലാറ ക്യാപിറ്റൽ. ഇന്ത്യൻ ബ്രോക്കറേജ് സ്ഥാപനമായ മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റൽ, ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, 2016 മുതൽ സ്വകാര്യ ഉടമസ്ഥതയിലുള്ള അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗിക ഉടമസ്ഥതയിലാണ്. എലാറ ക്യാപിറ്റലും മൊണാർക്കും അദാനി എന്റർപ്രൈസസ് പ്രസിദ്ധീകരിച്ച പബ്ലിക് ഓഫറിംഗ് സ്റ്റേറ്റ്‌മെന്റ് അനുസരിച്ച്, വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.