Timely news thodupuzha

logo

പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സംഭവം; കർശന നടപടി സ്വീകരിക്കും, അന്വേഷണ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സംസ്ഥാന ധനവകുപ്പ്. ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും.

സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചതുകൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കർശന നടപടിയിലേക്ക് കടക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പോരു വിവരങ്ങൾ പുറത്തുവിടില്ലെന്നും അനർഹരെ കണ്ടെത്താൻ അന്വേഷണംഘത്തെ നിയോഗിച്ചതായും ധനകാര്യ വകുപ്പ് പ്രതികരിച്ചു. നിയമവിരുദ്ധമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ്‌ നിർദേശം നൽകി.

കുറ്റക്കാർക്കെതിരേ വകുപ്പുതലത്തിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ധന മന്ത്രി കെ.എൻ. ബാലഗോപാൽ. വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ്‌ ധന വകുപ്പ്‌ തീരുമാനം.

അനർഹരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക്‌ മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്നും ധന വകുപ്പ്‌ അറിയിച്ചു. സർക്കാർ ശമ്പളം പറ്റുന്നവർക്ക് ക്ഷേമപെൻഷന് യോഗ്യതയില്ലെന്നിരിക്കെ, 1458 സർക്കാർ‌ ജീവനക്കാരാണ് പെൻഷൻ കൈപറ്റുന്നതായി കണ്ടെത്തിയത്.

ധനവകുപ്പിൻറെ നിർദേശമനുസരിച്ച് ഇൻഫോർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പാവപ്പെട്ടവർക്കു നൽകുന്ന സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്ന രണ്ട് അസിസ്റ്റൻറ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളെജിലും മറ്റേയാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളെജിലുമാണ് ജോലി ചെയ്യുന്നത്.

ഹയർ സെക്കൻഡറി അധ്യാപകരായ മൂന്ന് പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്‌ -373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌- 224 പേർ.

മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയുർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും, മൃഗസംരക്ഷണ വകുപ്പിൽ 74 പേരും, പൊതു മരാമത്ത്‌ വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നു.

ഹയർ സെക്കൻററി അധ്യാപകരായ മൂന്ന് പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും ഹോമിയോപ്പതി വകുപ്പിൽ 41 പേരും കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റിസ്‌ വകുപ്പിൽ 34 പേരും ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസ്‌ വകുപ്പിൽ 31 പേരും കോളെജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു.

മറ്റ്‌ വകുപ്പുകളിലും സ്ഥാപനങ്ങിലും പെൻഷൻ പറ്റുന്നവരുടെ എണ്ണം – വിൽപ്പന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്‌, പിഎസ്‌സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ 10 വീതം, സഹകരണം 8, ലെജിസ്‌ലേച്ചർ സെക്രട്ടറിയറ്റ്‌, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കൻററി – 7വീതം, വനം -9, സോയിൽ സർവെ, ഫിഷറീസ്‌ 6 വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവസായവും വാണിജ്യവും, ഫയർഫോഴ്‌സ്‌, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ്‌ ജനറൽ ഓഫീസ്‌ 4 വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യൂസിയം, പ്രിൻറിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്‌, ആർക്കിയോളജി 3 വീതം, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്കണോമിക്‌സ്‌ ആൻഡ്‌ സ്‌റ്റാറ്റിസ്റ്റിക്‌സ്‌, ലാ കോളെജുകൾ 2 വീതം, എൻസിസി, ലോട്ടറീസ്‌, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്‌, ഡ്രഗ്‌സ്‌ കൺട്രോൾ, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം 1 വീതം.

Leave a Comment

Your email address will not be published. Required fields are marked *