
തൊടുപുഴ: വ്യാഴാഴ്ച മുതലാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ കാണാതായത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് സംശയിക്കുന്നത്.
ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് വിവരം. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഗോഡൗണിൽ പോലീസ് ഉടൻ പരിശോധന നടത്തും.