വർക്കല: മന്ത്രി കെ.രാധാകൃഷ്ണന് നേരെ ക്ഷേത്രത്തിൽ വച്ചുണ്ടായ ജാതി വിവേചനം കേരളത്തിന് അപമാനമെന്ന് ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ ഭ്രാന്താലയമായി തന്നെ നിലനിർത്തുന്നതിന് ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു. അയിത്താചരണം നടത്തി നാടിന് അപമാനം വരുത്തിയ പൂജാരിയെ ജോലിയിൽനിന്നു പിരിച്ചു വിടണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി വിവേചനം കേരളത്തിന് അപമാനമെന്ന് ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ
