കൊൽക്കത്ത: ഗവർണർ മമത സർക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം ബിജെപി ബംഗാൾ നേതാക്കളുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഇതിനെതിരെ കേന്ദ്രനേതൃത്വം അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഗവർണർ സി.വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് നിർദ്ദേശം. അതുപോലെ രാജ്‌ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി.