ന്യൂഡൽഹി: പണപെരുപ്പം നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ റിസർ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചു. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു റിപ്പോ നിരക്ക് കാൽ ശതമാനം (0.25%) ഉയർത്തിയതായി റിസർ ബാങ്ക് അറിയിച്ചത്. ഇതോടെ ഹ്രസ്വകാല വായ്പകളുടെ റിപ്പോ നിരക്ക് 6.5 ശതമാനമായി. ഇതിൻറെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഗവർണർ ശക്തികാന്ത ദാസാണ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചത്.
റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാവില്ല, 3.35 ശതമാനത്തിൽ തന്നെ തുടരും. പണപ്പെരുപ്പം നാല് ശതമാനത്തിൽ എത്തിക്കുകയെന്നതാണ് റിസർ ബാങ്കിൻറെ ലക്ഷ്യം. നിലവിൽ ആറ് ശതമാനത്തിനടുത്താണ് പണപ്പെരുപ്പ നിരക്ക്.