കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മുഖ്യമന്ത്രിക്കെതിരെ രംഗത്ത്. കരിങ്കൊടി പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പോലീസ് നടപടിയെയും വിമർശിച്ചു. ഫെയർ & ലൗലിയെ മുഖ്യമന്ത്രി കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണമെന്നും കറുപ്പിനെ വെളുപ്പിക്കാൻ കഴിയുന്നത് ഫെയർ ആൻഡ് ലൗലിയ്ക്ക് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കാനത്തിൻ്റെ ഗതികേട് കണ്ടിട്ട് എങ്ങിനയാണ് ആർ.എസ്.പി എൽഡി എഫിലേക്ക് പോകുകയെന്നായിരുന്നു ആർ.എസി.പി ഇടതുമുന്നണിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. ഭരണപക്ഷത്തിൻറെ പിടിപ്പുകേടാണ് മുഖ്യമന്ത്രിയുടെ ദരിതാശ്വാസ നിധി തട്ടിപ്പെന്നും ഷിബു ബേബി ജോൺ തുറന്നടിച്ചു. കേരളത്തിൽ ഇടതുപക്ഷ സർക്കാരേ ഉള്ളൂ, ഇടതുപക്ഷമില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള അറുനൂറ് രൂപ കൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. വിനു.വി.ജോണിനെതിരെ കേസെടുക്കുന്നവരാണ് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നത്. അന്നത്തെ ദേശീയ പണിമുടക്ക് എന്തിന് വേണ്ടിയെന്നും ഇടതുപക്ഷ നേതാക്കൾ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.