Timely news thodupuzha

logo

സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി പിടിയിൽ

കുമളി: വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി കസ്റ്റഡിയിലെടുത്തു. നഗരമധ്യത്തിൽ റിട്ടയേഡ് എസ്.ഐ കിഴക്കയിൽ ഈപ്പൻ വർഗീസിന്റെ വീടിന്റെ രണ്ടാം നിലയിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് 2022 നവംബർ മാസം കട്ടപ്പന ഡി.വൈ.എസ്.പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ പോലീസ് വേഷപ്രച്ഛന്നരായി 251000 രൂപയോളം പിടികൂടി. വീണ്ടും ഈ കേന്ദ്രത്തിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, ഇടുക്കി ജില്ല ഡാൻസഫ് അംഗങ്ങളും, കുമളി പോലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കവേ പ്രതികൾ ആരെങ്കിലും ചീട്ടുകളി കേന്ദ്രത്തിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ഈപ്പൻ വർഗീസിന്റെ മുറിയിൽ ഓടി കയറിയിട്ടുണ്ടാവാമെന്ന സംശയത്തിന്റെ പേരിൽ നടത്തിയ പരിശോധനയിലാണ് മുറിയിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ട് നാടൻ തോക്കുകളും, 2 എയർ റൈഫിലുകളും നിരവധി തോട്ടകളും, വെടിമരുന്ന് നിറച്ചു വച്ചിരുന്ന തോട്ടകളും അതിൽ ഉപയോഗിക്കുന്ന വെടിയുണ്ട ഉൾപ്പെടെ ഉള്ളവയും, കാട്ടുപന്നിയുടെതെന്ന് സംശയിക്കാവുന്ന തേറ്റയും പോലീസ് കണ്ടെത്തിയത്. തുടർന്ന് പ്രതിയായ ഈപ്പൻ വർഗീസിനെ അറസ്റ്റ് ചെയ്തു. സർവീസിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ മോഷണം ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ പിരിച്ചു വിടൽ നടപടികൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട്. ഭാര്യയും മക്കളും വിദേശത്ത് ആയതിനാൽ കുമളിയിൽ തമിഴ്നാട് വന അതിർത്തിയോട് ചേർന്ന് സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടെ ചീട്ടുകളി ക്ലബ്ബും, വന്യമൃഗ വേട്ടയും, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും സ്ഥിരമായി നടത്തി വരുന്നതായി അറിവ് കിട്ടിയിട്ടുള്ളതായും പോലീസ് പറഞ്ഞു. കുമളി മേഖലയിലുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായിട്ട് ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്.


മുൻപ് പോലീസിൽ ജോലി ചെയ്തിരുന്നു എന്നതിന്റെ പേരിലാണ് ഇയാൾ നടത്തുന്ന ഈ കുറ്റകൃത്യ പ്രവർത്തനങ്ങൾ. വനമേഖലയിൽ നിരന്തരം കയറി കാട്ടുമൃഗങ്ങളെ വേട്ട നടത്തുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അവരും ഇയാളെ പിടികൂടാൻ ശ്രമിച്ചു വരികയായിരുന്നു. അതിനിടയിലാണ് ഇയാളെ കേരള പോലീസിനെ പിടിയിലായത്. ഇയാളുടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ പണം വെച്ച് ചീട്ടുകളി നടത്തിയ ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര കൊച്ചു പറമ്പിൽ വീട്ടിൽ മീരാൻ മകൻ ഹബീബെന്ന 63 വയസ്സുകാരനെയും ഈരാറ്റുപേട്ട കടുവാമുഴി വാഴമറ്റം വീട്ടിൽ നൂറുദ്ധീൻ മകൻ മുഹമ്മദ് റസ്സിയെന്ന 43വയസ്സുകാരനെയും, ഏലപ്പാറ മാർക്കറ്റ് ഭാഗത്ത് പോൾ മകൻ 49 വയസ്സുള്ള മാത്യു പോളിനെയും, കട്ടപ്പന വേലമ്മമാവ്കുടിയിൽ അച്ചൻകുഞ്ഞ് മകൻ 48 വയസ്സുള്ള ജയ്മോനെയും ഈരാറ്റുപേട്ട തെക്കേക്കര പുലിയാനിക്കൽ വീട്ടിൽ അഷറഫ് മകൻ 37 വയസ്സുള്ള ആബിൽ ബഷീറിനെയും ഈരാറ്റുപേട്ട തലപ്പാലം കീരിയാത്തോട്ടം മുഹമ്മദ് മകൻ 54 വയസ്സുകാരൻ ഹാരിസിനെയും കുമളി അട്ടപ്പള്ളം ഇട്ടിവിളയിൽ മാത്യു മകൻ 40 വയസ്സുള്ള സാജനെയും കട്ടപ്പന 20 ഏക്കർ മട്ടക്കൽ വീട്ടിൽ വർഗീസ് മകൻ ഷൈജോ 36 വയസ്സ്, തോപ്രാംകുടി കൈപ്പൻപ്ലാക്കൽ സ്കറിയ മകൻ ജിനേഷ് 41 വയസ്സ് തുടങ്ങിയവരെയും പിടികൂടി. ഇവരിൽനിന്ന് ചീട്ട് കളിക്കാൻ ഉപയോഗിച്ച ഒരു ലക്ഷത്തി മുപ്പതിനായിരത്തി നാല്പത് രൂപയും, ചീട്ടുകളും ലഭിച്ചിരുന്നു. അന്വേഷണസംഘത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി വി.എ.നിഷാദ് മോൻ, ഐ.പി.ജോബിൻ ആന്റണി, എസ്.ഐമാരായ അനൂപ് മോൻ.പി.ഡി, സജിമോൻ ജോസഫ് എസ്.സി.പി.ഒമാരായ സിയാദുധീൻ കെ.എ, സിനോജ്, സതീഷ്.ഡി.ജോബിൻ ജോസ്, സി.പി.ഒമാരായ മഹേഷ് ഈഡൻ.കെ, നദീർ മുഹമ്മദ്.റ്റി.എൽ, ടോം സ്കറിയ, അനൂപ്.എം.പി, അനുജ്, സുബിൻ.പി.എസ്, അനീഷ്.വി.കെ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *