ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ ഒരു വീട്ടിൽ ഉറങ്ങാൻ കിടന്ന അഞ്ചു കുട്ടികൾ ശ്വാസംമുട്ടി മരിച്ച നിലയിൽ. ഗുരുതരവാസ്ഥയിലുള്ള രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിടന്നുറങ്ങുന്നതിനു മുമ്പ് വീടിനുള്ളിൽ തണുപ്പകറ്റാൻ കൽക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്ന് പുകയുയർന്ന് ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുടുംബത്തിലെ ഏഴുപേരെ ചെവ്വാഴ്ച ഉച്ചയായിട്ടും കാണാതായതോടെയാണ് നാട്ടുകാർ അന്വേഷിച്ചെത്തിയത്. വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറി നടത്തിയ പരിശോധനയിൽ കുട്ടികളെ മരിച്ചനിലയിലും മുതിർന്ന രണ്ടുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.