മലയാറ്റൂർ :ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ മലചവിട്ടി മന്ത്രി റോഷി അഗസ്റ്റിൻ. 38ാം വർഷമാണ് കാൽനടയായി റോഷി അഗസ്റ്റിൻ മല ചവിട്ടുന്നത്. നേർച്ചകളുടെ ഭാഗമായിട്ടൊന്നുമല്ല താൻ എല്ലാ വർഷവും മല ചവിട്ടുന്നതെന്നും ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് ഗുണകരം ആകണമെന്നും കേരളാ കോൺഗ്രസ് നേതാവ് പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പമാണ് റോഷി അഗസ്റ്റിൻ എല്ലാ വർഷവും മല ചവിട്ടുന്നത്. ചക്കാമ്പുഴയിലെ കുടുംബവീട്ടിൽ നിന്ന് പെസഹാ ദിനത്തിൽ രാത്രി 9നു കാൽനടയായി മന്ത്രി മലയാറ്റൂരിലേക്കു പുറപ്പെട്ടു .രാമപുരം, കൂത്താട്ടുകുളം, മൂവാ റ്റുപുഴ, കീഴില്ലം വഴിയാണു മല യാറ്റൂർ തീർഥാടനം.
1985ൽ തുടങ്ങിയ യാത്ര മുട ങ്ങിയത് കോവിഡ് കാലത്ത് ഒരി ക്കൽ മാത്രം.മന്ത്രിയായതിനുശേഷമുള്ള മൂ ന്നാമത്തെ തീർഥാടനമാണിത്. തറവാട്ടിൽ പെസഹ അപ്പം മുറിച്ച തിനു ശേഷമാണു യാത്ര.ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയിൽ നിന്നു മലയാറ്റൂർ മല കയറാൻ നടന്നുപോകുന്ന പതി വാണു റോഷിയും പകർത്തിയത്. പള്ളി വികാരിയുടെ നേതൃത്വത്തി ലുള്ള കാൽനടസംഘത്തിൽ ചെറുപുഷ്പ മിഷൻലീഗിൽ അംഗ മായിരുന്ന റോഷിയും പങ്കുചേർ ന്നു.
1985ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷമാണ് ചക്കാമ്പുഴയിലെ വീട്ടിൽ നിന്ന് ആദ്യമായി കാൽനടയായി മലയാറ്റൂർ യാത്ര ആരംഭിക്കുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു . സുഹൃത്തുക്കളിൽ പാർട്ടി പ്രവർത്തകൻ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ടോമി .ടി .തീവള്ളി ഇത് ഇരുപത്തിമൂന്നാമതു വർഷമാണ് റോഷിയോടൊപ്പം മലയാറ്റൂർ തീർത്ഥാടനം നടത്തിയത് . വിവിധ പത്രങ്ങളുടെ കഞ്ഞിക്കുഴിയിലെ പ്രതിനിധിയാണ് തീവള്ളി .

റോഷി അഗസ്റ്റിന്‍റെ കുറിപ്പ്
ഇന്ന് ദുഃഖവെള്ളി. ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ പ്രാർത്ഥനകളോടെ ആചരിക്കുന്ന ദിനം. ക്രിസ്തുവിന്‍റെ കുരിശുമരണം അനുസ്മരിച്ച് കുരിശിന്‍റെ വഴികളും പീഡാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും. ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്‍റെ ഭവനം മുതൽ ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്ര കുരിശിന്‍റെ വഴിയായി പുനർജനിക്കും.
പതിവ് പോലെ 38ാം വർഷവും മലയാറ്റൂരിലേക്ക് കാൽനടയായി ഇന്നലെ വൈകിട്ട് തന്നെ പുറപ്പെട്ടു. മുൻവർഷങ്ങളിലെ പോലെ സുഹൃത്തുക്കൾക്കൊപ്പം ആണ് യാത്ര. 1985 ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ചക്കാമ്പുഴയിലെ വീട്ടിൽ നിന്നാണ് ആദ്യമായി കാൽനടയായി മലയാറ്റൂരിലേക്ക് യാത്ര പുറപ്പെട്ടത്. കൊവിഡിന്‍റെ ലോക് ഡൗണിനെ തുടർന്ന് ഒരു വർഷം മാത്രമാണ് ഇത് മുടങ്ങിയത്. പീഡാനുഭവ സ്മരണകളിലാണ് കാൽനട യാത്ര അടുത്ത ഒരു വർഷത്തേക്കുള്ള ഊർജമാണ് എനിക്ക് ഈ യാത്രയിലൂടെ ലഭിക്കുന്നത്.
നേർച്ചയുടെ ഭാഗമായാണ് ചിലർ ചവിട്ടുന്നത്. എനിക്ക് അത്തരം നേർച്ചകൾ ഇല്ല. ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് ഗുണകരം ആകണം. ഇവിടെ ശാന്തിയും സമാധാനവും പുലരണം. ലോകത്ത് സന്മനസ്സുള്ളവർക്ക് സമാധാനം.
