ശ്രീനഗർ: പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം. ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ, ഏഴ് മരണം. 38 പേർക്ക് പരുക്കേറ്റതായാണ് വിവരം. നിയന്ത്രണരേഖയിൽ പാക് സൈന്യം വെടിയ്പ്പും തുടരുകയാണ്. ഉറി മേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു.
നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻറെ ഷെല്ലാക്രമണം
