കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തും.
എറണാകുളം റൂറൽ പൊലീസിൻറെതാണ് തീരുമാനം. തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. അമ്മ സന്ധ്യ ചെങ്ങമനാട് പൊലീസിൻറെ കസ്റ്റഡിയിലാണ്.
കുഞ്ഞിനെ പുഴയിൽ എറിയാൻ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
മൂഴിക്കുളം പാലത്തിൽ നിന്നും കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞത് താൻ ആണെന്ന് സന്ധ്യ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതക കാരണം എന്താണെന്ന് ഇപ്പോഴും വ്യക്കമാക്കിയിട്ടില്ല.
സന്ധ്യയുടെ മാനസിക നില പരിശോധിക്കും. കുട്ടിയുടെ മൃതദേഹം ഇപ്പോൾ അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.