Timely news thodupuzha

logo

Kerala news

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ പത്രിക സമർപ്പിച്ച് മുകേഷ് മുന്നിൽ

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ നാമനിര്‍ദ്ദേശ പത്രിക കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് സമര്‍പ്പിച്ചു. മത്സ്യ തൊഴിലാളികളാണ് മുകേഷിന് കെട്ടി വെക്കാനുള്ള തുക നൽകിയത്. സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍.ഡി.എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് കലക്ട്രേറ്റിലേക്ക് എത്തിയത്. രാവിലെ 11.28 ന് കലക്ടര്‍ എന്‍ ദേവീദാസ് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെ.എന്‍ ബാലഗോപാല്‍, പി.എസ് സുപാല്‍ എംഎല്‍എ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ 11 മുതൽ …

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ പത്രിക സമർപ്പിച്ച് മുകേഷ് മുന്നിൽ Read More »

പെസഹ ആചരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവർ

കോതമംഗലം: യേശുക്രിസ്തു തന്റെ ശിഷ്യർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതും, സ്നേഹത്തിന്റെ മാതൃകയായി ശിഷ്യരുടെ കാലുകൾ കഴുകിയതും അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവർ പെസഹ ആചരിക്കുന്നു. ആരാധനലായങ്ങളിൽ പ്രാർത്ഥനകളും,വിവിധ ചടങ്ങുകളുമുണ്ടായിരുന്നു. കോതമംഗലം സെന്റ്. ജോർജ് കത്തിഡ്രലിൽ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ വി. കുർബാനക്കും, കാൽകഴുകൽ ശുശ്രുഷക്കും നേതൃത്വം വഹിച്ചു. ശുശ്രുഷ ചെയ്യാനല്ല, ശുശ്രുഷ സ്വികരിക്കാനാണ് പലരും ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. അധികാര സ്ഥാനത്തിരിക്കുന്നവരും ശുശ്രുഷ ലഭിക്കുവാൻ വേണ്ടി ഓടിനടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ കുരിശ് മരണത്തെ …

പെസഹ ആചരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവർ Read More »

കണ്ണൂരിൽ സി.പി.ഐ.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ രാസലായനി ഒഴിച്ച് നശിപ്പിച്ച നിലയിൽ

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.ഐ.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ നിലയിൽ. അജ്ഞാതർ കരിഓയിൽ പോലുള്ള രാസലായനി ഒഴിച്ചാണ് നാശമാക്കിയിട്ടുള്ളത്. ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് വികൃതമാക്കിയത്. വ്യാഴം രാവിലെയാണ്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. കോടിയേരിയുടെ സ്‌തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരിയിൽ മുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സാഹചര്യത്തിൽ പ്രകോപനം സൃഷ്‌ടിച്ച്‌ സംഘർഷം ഉണ്ടാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കരുതുന്നു. ടൗൺ …

കണ്ണൂരിൽ സി.പി.ഐ.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ രാസലായനി ഒഴിച്ച് നശിപ്പിച്ച നിലയിൽ Read More »

കേരള – ​ഗൾഫ് യാത്രാക്കപ്പൽ സർവീസ്; ആദ്യഘട്ട ചർച്ച ആശാവഹം

കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള – ​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച ആശാവഹം. കപ്പൽ സർവീസ്, വിനോദ സഞ്ചാരം, ചരക്കു​ഗതാ​ഗതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഇരുപതോളം കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സാധാരണക്കാരായ പ്രവാസികൾക്ക് വിമാന യാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ.എസ്‌ പിള്ള ചർച്ചയിൽ പറഞ്ഞു. സിംഗപ്പൂർ, ​ഗുജറാത്ത്, …

കേരള – ​ഗൾഫ് യാത്രാക്കപ്പൽ സർവീസ്; ആദ്യഘട്ട ചർച്ച ആശാവഹം Read More »

വൈദ്യുതി ഉപയോഗം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതോടൊപ്പം വൈദ്യുതി ഉപയോഗവും സർവ്വകാല റെക്കോർഡിൽ. വ്യാഴാഴ്ച മാത്രം 104.63 ദശലക്ഷം യൂണിറ്റാണ് മൊത്ത വൈദ്യുതി ഉപഭോഗം. 26ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. ഇന്നലെ വൈകുന്നേരം ആറ് മുതൽ 11 വരെയുള്ള പീക്ക് സമയത്ത് 5197 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഇത് 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ …

വൈദ്യുതി ഉപയോഗം കൂടുന്നു Read More »

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ദൃശ്യ, ശ്രാവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാന തലത്തിൽ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്. നിർദിഷ്ട ഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽ അഡീഷണൽ ചീഫ് ഇലക്റ്ററൽ …

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ദൃശ്യ, ശ്രാവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം Read More »

കോഴിക്കോട് ഒരു കുടംബത്തിലെ മൂന്ന് പേർ മരിച്ചു, 2 പെൺമക്കള്‍ വീടിനുള്ളിലും അച്ഛൻ ട്രെയിന്‍ തട്ടിയ നിലയിലും

കോഴിക്കോട്: പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ(42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ഗോപിക(15), ജ്യോതിക(12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സുമേഷിനെ വീടിനടുത്തുള്ള റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷ് മരിച്ചത് കണ്ട് വിവരം വീട്ടില്‍ അറിയിക്കാന്‍ …

കോഴിക്കോട് ഒരു കുടംബത്തിലെ മൂന്ന് പേർ മരിച്ചു, 2 പെൺമക്കള്‍ വീടിനുള്ളിലും അച്ഛൻ ട്രെയിന്‍ തട്ടിയ നിലയിലും Read More »

ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ ഏഴ് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: ചന്ദനത്തോപ്പ് ഐ.റ്റി.ഐയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ ഏഴ് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എ.ബി.വി.പിയുടേയും എന്‍.ഡി.എ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ബുധനാഴ്ച്ച രാവിലെയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ ജി കോളേജില്‍ പ്രചാരണത്തിനെത്തുന്നത്. എന്നാല്‍ കോളേജ് കവാടത്തില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് എ.ബി.വി.പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ …

ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ ഏഴ് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,360 രൂപയായി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 6170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ആറ് ദിവസങ്ങൾക്ക് ശേഷം ഇന്നലെയും വില വർധിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വര്‍ധിച്ചത്. അമേരിക്കൻ ഫെഡറൽ ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്.

വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ സ്വദേശി മിനിയാണ്(40) കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഉള്‍വനത്തില്‍ തേന്‍ ശേഖരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിനിയേയും ഭർത്താവ് സുരേഷിനെയും കാട്ടാന ആക്രമിച്ചത്. മലപ്പുറം ജില്ലാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് നിലമ്പൂര്‍, വാണിയമ്പാറ സ്റ്റേഷനുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു

നെയ്യാറ്റിന്‍കര: സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു. നെയ്യാറ്റിന്‍കരയ്ക്കു സമീപം ഊരൂട്ടുകാല സ്വദേശിയും പത്താം കല്ലിനു സമീപം താമസക്കാരനുമായ ഷണ്‍മുഖന്‍റെ മകന്‍ ആദിത്യനാണ്(23) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8.15ഓടെ കൊടങ്ങാവിള ജങ്ഷനിലായിരുന്നു സംഭവം. മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്‍റായിരുന്നു ആദിത്യന്‍. പിരിവിനായി കൊടങ്ങാവിളയില്‍ എത്തിയ ആദിത്യനെ നെല്ലിമൂടിനും കണ്ണറവിളയ്ക്കുമിടിയിലുള്ള യുവാക്കള്‍ എത്തി ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം ഓടിപ്പോയി. നെയ്യാറ്റിന്‍കര പൊലീസെത്തി മൃതദേഹം …

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു Read More »

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ തിരുവനന്തപുരത്ത് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പുളിമാത്ത് ഡി.വൈ.എഫ്.ഐ – ബി.ജെ.പി സംഘർഷത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ഡി.വൈ.എഫ്‌.ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ്(24) വെട്ടേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെ സുജിത്തിന്‍റെ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു. കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ തെര‍ഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജിത്തിന്‍റെ കയ്യില്‍ …

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ തിരുവനന്തപുരത്ത് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു Read More »

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം പൊതു അവധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം ഇന്ന് ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രിൽ നാല്. നെഗോഷ്യബിൾ ഇൻസട്രമെന്റ്സ് ആക്റ്റ് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക …

കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പണം ഇന്നു മുതൽ Read More »

ഐ.റ്റി.ഐയിൽ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻ.ഡി.എ സ്ഥാനാർഥിയെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. ചന്ദനതോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. ഇത് ചോദ്യം ചെയ്ത് എ.ബി.വി.പി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഭവം സംഘർഷത്തിലേക്ക് വഴിമാറിയത്. എസ്.എഫ്.ഐ – എ.ബി.വി.പി പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായി.

മാസപ്പടി കേസ് അന്വേഷിക്കാൻ ഇ.ഡി

കൊച്ചി: മാസപ്പടി വിവാദത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ഇ.ഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തു. പൊലീസ് എഫ്.ഐ.ആറിന് തുല്യമാണ് ഇ.ഡിയുടെ ഇ.സി.ഐ.ആർ. കേസിൽ ഇഡിയുടെയോ സി.ബി.ഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇ.ഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കോതമംഗലം കൊലപാതകം; പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല, മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു

കോതമംഗലം: കഴിഞ്ഞ ദിവസം പട്ടാപ്പകൽ വീട്ടിൽ തനിച്ചായിരുന്ന കള്ളാട്, ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് നിരീക്ഷണത്തിലാണെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക്കും ഡോഗ് സ്ക്വാഡും ഡി.ഐ.ജി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും പലപ്പോഴായി സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയിട്ടും കേസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.റ്റി.വി ക്യാമറകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും സമഗ്ര അന്വേഷണമാണ് പോലീസ് നടത്തി വരുന്നത്. ഇന്ന് രാവിലെ സാറാമ്മയുടെ …

കോതമംഗലം കൊലപാതകം; പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല, മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു Read More »

11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുതന്നെയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തുടർന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത. തൃശൂരിൽ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി …

11 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

മാവോയിസ്റ്റ് കേസ് പ്രതിയുമായി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

മലപ്പുറം: കനത്ത സുരക്ഷയിൽ മാവോയിസ്റ്റ് കേസിലെ പ്രതിയുമായി പോയ നാലു പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെട്ട് രണ്ട് പൊലീസുകാർക്ക് പരുക്ക്. മുന്നിൽ പോയ കൊയ്ത്ത് മെതിയന്ത്രം തട്ടിയ കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ കൂട്ടിയിടിക്കുക‍യായിരുന്നു. എആർ നഗർ അരീത്തോട്ട് വച്ചാണ് സം ഭവം. തൃശൂരിൽ നിന്ന് മാവോയിസ്റ്റ് പ്രതിയുമായി വയനാട് മാനന്തവാടിയിലേക്കു പോകുന്നതിനിടെയാണ് അപകടം. തൃശൂർ എആർ ക്യാംപിലെ ആന്‍റണി, വിഷ്ണു തുടങ്ങിയ പൊലീസുകാർക്കാണ് പരുക്കേറ്റത്. പ്രതിയെ തിരൂരങ്ങാടി, കോട്ടയ്ക്കൽ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ എത്തിച്ച് വാഹനത്തിൽ കൊണ്ടു …

മാവോയിസ്റ്റ് കേസ് പ്രതിയുമായി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു Read More »

സ്വര്‍ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഇന്ന്(27/03/2024) പവന് 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്ന സ്വര്‍ണ വില തുടർച്ച‍യായി ഉയർന്ന് മൂന്നാഴ്ചക്കൊണ്ട് ഏകദേശം മൂവായിരത്തിലധിം രൂപയുടെ വർധനവാണ് ഉണ്ടായത്. 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു. എന്നാൽ പിന്നീട് വില ഇടിയുന്നതായാണ് കണ്ടു …

സ്വര്‍ണ വില ഉയർന്നു Read More »

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴിന് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തുക ആയിരുന്നു. മരണ കാരണം വ്യക്തമല്ല, ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാസർഗോഡ് ഊരുവിലക്ക്: സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്

കാസർഗോഡ്: പാലായിയിൽ ഊരുവിലക്കിയതിനെതിരേ കേസ്. വയോധികയുടെ പറമ്പിൽ നിന്ന് തെങ്ങ് പറിക്കുന്നത് സി.പി.എം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് മൂന്ന് പരാതികളാണ് നീലേശ്വരം പൊലീസിന് ലഭിച്ചത്. തുടർന്ന് രണ്ട് സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരേ കേസെടുക്കുകയായിരുന്നു. സ്ഥലം ഉടമ എം.കെ രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ എട്ട് പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്. പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് സി.പി.എം പ്രവര്‍ത്തകര്‍ …

കാസർഗോഡ് ഊരുവിലക്ക്: സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ് Read More »

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറി

പാലക്കാട്: അയിലൂരിൽ ഉറങ്ങിക്കിടന്ന ആൾ ടിപ്പർ ലോറി കയറി മരിച്ചു. അയലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷാണ്(45) മരിച്ചത്. പുലർച്ചെ നാലിനായിരുന്നു അപകടം. വീട് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുത്തപ്പോൾ തറയുടെ ഭാഗത്ത് കിടന്ന് ഉറങ്ങുകയായിരുന്ന രമേഷിന്‍റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുക ആയിരുന്നു. അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടു വരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് …

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറി Read More »

കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നു

കോതമംഗലം: പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളെജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. നായയുടെ ജഢമാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതോടെ സംഭവത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചികിത്സ തേടിയവരേകൂടാതെ മറ്റാരെങ്കിലും നായയുമായി സമ്പര്‍ക്കമുണ്ടായവരുണ്ടെങ്കില്‍ അടിയന്തിരമായി അവര്‍ ചികിത്സ തേടണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി അഭ്യര്‍ഥിച്ചു. അതുപോലെ വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരിക്കാനുള്ള സാധ്യതയുണ്ട്.വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ സംശയം തോന്നുന്നവരുണ്ടെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ നല്‍കണം. ആവശ്യമായ …

കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നു Read More »

ഇരിങ്ങാലക്കുടയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം

ഇരിങ്ങലക്കുട: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 57കാരന് 10 വർഷം കഠിന തടവും 50000 രൂപ പിഴയും. വെള്ളാങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പിൽ നാരായണനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സി.ആർ രവിചന്ദറിന്‍റെയാണ് ഉത്തരവ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴത്തുക ഇരയ്ക്ക് നൽകാനും ഉത്തരവുണ്ട്.

തിരുവനന്തപുരത്തെ യുവ ഡോക്‌ടറുടെ മരണം: ആത്മഹത്യാ കുറിപ്പ്‌ പുറത്ത്‌

തിരുവനന്തപുരം: ​ഗവ. മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ അഭിരാമി ബാലകൃഷ്‌ണന്റെ ആത്മഹത്യാക്കുറിപ്പ്‌ പുറത്ത്‌. അബോധാവസ്ഥയിൽ കണ്ടെത്തിയ മുറയിൽ നിന്നാണ്‌ കുറിപ്പും കണ്ടെത്തിയത്‌. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന്‌ കുറിപ്പിൽ പറയുന്നു. ജീവിതം മടുത്തത്‌ കൊണ്ട്‌ പോകുന്നുവെന്നും പറയുന്നുണ്ട്‌. അഭിരാമിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ്‌ പൊലീസ്‌. മെഡിക്കൽ കോളേജിലെ സഹപ്രവർത്തകരുടെ മൊഴിയും എടുക്കും. ഇന്നലെയാണ്‌ അഭിരാമിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. വെള്ളനാട് സ്വദേശിയാണ്. മെഡിക്കൽ കോളേജ് പി.റ്റി ചാക്കോ നഗറിലെ ​ഫ്ലാറ്റിൽ പേയിങ്ങ് ​ഗസ്റ്റായി താമസിക്കുകയായിരുന്നു. ചൊവ്വ …

തിരുവനന്തപുരത്തെ യുവ ഡോക്‌ടറുടെ മരണം: ആത്മഹത്യാ കുറിപ്പ്‌ പുറത്ത്‌ Read More »

സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ

തൃശൂർ: യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിനെതിരേ കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ. ചാലക്കുടി ഡി.വൈ.എസ്.പിക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.

കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടു നിൽക്കുന്നു; പാലക്കാട് കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.ഐ.എമ്മിലേക്ക്

പാലക്കാട്: കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സി.പി.ഐ.എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുക ആണെന്നും കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടു നിൽക്കുകയാണെന്നും നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു.

ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്‌, പര്യടനം നടത്തി

ഇരിങ്ങാലക്കുട: ചാലക്കുടി മുൻ എം.പിയായ ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച ശേഷമായിരുന്നു പ്രൊഫ. സി രവീന്ദ്രനാഥ്‌ ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്. ഇരിങ്ങാലക്കുട സെന്റ്‌ തോമസ് കത്തീഡ്രൽ കിഴക്കേപ്പള്ളി സെമിത്തേരിയിലെ കല്ലറയിൽ പൂച്ചെണ്ട്‌ സമർപ്പിച്ച ശേഷം ഇന്നസെന്റിനെ കുറിച്ചുള്ള ഓർമകളും പങ്കുവച്ചു. ചൊവ്വാഴ്‌ച ഇന്നസെന്റിന്റെ ഒന്നാം ചരമ വാർഷിക ദിനമായിരുന്നു. ഇന്നസെന്റിന്റെ പത്നി ആലീസ്, മകൻ സോണറ്റ്, എൽ.ഡി.എഫ്‌ ചാലക്കുടി ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ജനറൽ കൺവീനർ യു.പി ജോസഫ് എന്നിവരും ഒപ്പമുണ്ടായി. അങ്കമാലി താലൂക്കാശുപത്രിയിലും സ്ഥാനാർത്ഥിയെത്തി. …

ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്‌, പര്യടനം നടത്തി Read More »

തിരുവനന്തപുരം മെഡിക്കൽ കോളെജിലെ സീനിയർ റസിഡന്‍റ് ഡോക്‌ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ യുവഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. സീനിയർ റസിഡന്‍റ് ഡോക്‌ടർ അഭിരാമിയാണ് മരിച്ചത്. മെഡിക്കൽ കോളെജിനു സമീപത്തെ പടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോതമംഗലം കൊലപാതകം; കൃത്യമായ ആസൂത്രണത്തോടെ, കഴുത്തില്‍ 16 മുറിവുകള്‍

കോതമംഗലം: കള്ളാട് വീട്ടമ്മയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന നിഗമനത്തില്‍ പൊലീസ്. കുടുംബത്തിലെ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കോതമംഗലം കള്ളാട് പട്ടാപ്പകല്‍ നടന്ന അതിക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട സാറാമ്മയുടെ കഴുത്തില്‍ പതിനാറ് മുറിവുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തുകയും വെട്ടുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്. മകനും മരുമകളും ജോലി കഴിഞ്ഞെത്തുന്ന സമയത്ത് സാധാരണ സാറാമ്മ ഉറക്കത്തിലായിരിക്കും. അതുകൊണ്ട് വീടിന്റെ പിന്‍വാതില്‍ ഉച്ചസമയത്ത് പൂട്ടാറില്ല. …

കോതമംഗലം കൊലപാതകം; കൃത്യമായ ആസൂത്രണത്തോടെ, കഴുത്തില്‍ 16 മുറിവുകള്‍ Read More »

ഒറ്റപ്പാലത്ത് പട്ടാപകൽ ജൂവലറിയിൽ മോഷണം

പാലക്കാട്: ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജൂവലറിയിൽ മോഷണം. ടി.ബി. റോഡിലെ പാറയ്ക്കൽ ജൂവലറിക്കുള്ളിൽ കയറിയ ആൾ സ്വർണമാലയുമെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ തൂക്കുമുള്ള മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രദർശനത്തിന് വച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന മൂന്നു മാലകളെടുത്താണ് മോഷ്ടാവ് ഓടിയത്. എന്നാൽ ഓടി സ്കൂട്ടറിൽ കയറുന്നതിന് മുൻപ് മാലകൾ പോക്കറ്റിലിടുന്നതിനിടെ 2 മാലകൾ താഴെ വിഴുകയായിരുന്നു. ആളുകൾ കൂടിയതോടെ ഈ മാലകൾ ഉപേക്ഷിച്ച് ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് …

ഒറ്റപ്പാലത്ത് പട്ടാപകൽ ജൂവലറിയിൽ മോഷണം Read More »

കെ റെയില്‍ അട്ടിമറി; വി.ഡി സതീശൻ കോഴ വാങ്ങിയെന്നതിൽ ആരോപണമല്ലാതെ തെളിവുണ്ടോയെന്ന് കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കൃത്യമായ തെളിവുണ്ടാവണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി.വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. നിയമസഭയിലാണ് വി.ഡി. സതീശനെതിരേ …

കെ റെയില്‍ അട്ടിമറി; വി.ഡി സതീശൻ കോഴ വാങ്ങിയെന്നതിൽ ആരോപണമല്ലാതെ തെളിവുണ്ടോയെന്ന് കോടതി Read More »

എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം

ഇടുക്കി: എം.എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോണ്‍ഗ്രസ് ദേവികുളം മണ്ഡലം കണ്‍വീനര്‍ ഒ.ആര്‍ ശശി. ഡീന്‍ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണ്. എന്നാല്‍ എം.എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ.ആര്‍ ശശി പറഞ്ഞു. എം.എം മണിയെ കാണാന്‍ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ.ആര്‍ ശശി അധിക്ഷേപിച്ചു. മൂന്നാറില്‍ നടന്ന യു.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനിലാണ് ശശി സാംസ്‌കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന നടത്തിയത്. …

എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം Read More »

തൃശൂരിൽ 40°C വരെയും പാലക്കാട് 39°C വരെയും താപനില ഉയരും; യല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ഇനിയും ഉയരാൻ സാധ്യത. സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം. തൃശൂരിൽ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയിലാണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, …

തൃശൂരിൽ 40°C വരെയും പാലക്കാട് 39°C വരെയും താപനില ഉയരും; യല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം Read More »

തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്തി പൈസ സമ്പാതിക്കാൻ ഒരുങ്ങി കെ.പി.സി.സി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള പണം കണ്ടെത്താൻ കൂപ്പൺ പിരിവു നടത്താൻ കെ.പി.സി.സി. കൂപ്പണുകൾ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പി.സി.സികളും സ്ഥാനാർഥികളും സ്വന്തം നിലിയിൽ പണം കണ്ടെത്തണമെന്നുമുള്ള എ.ഐ.സി.സി തീരുമാനത്തിനു പിന്നാലെയാണ് കെ.പി.സി.സിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധി മൂലം തെരഞ്ഞെടുപ്പു പ്രചാരണം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോവാൻ കോൺഗ്രസ് സ്ഥാനാർഥികൾക്ക് കഴിയുന്നില്ല. സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാന്‍റ് സ്ഥാനാർഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർഥികളുടെ …

തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്തി പൈസ സമ്പാതിക്കാൻ ഒരുങ്ങി കെ.പി.സി.സി Read More »

നേത്രാവതി എക്‌സ്പ്രസിന്റെ ബ്രേക്ക് തകരാര്‍, നിർത്തിയിട്ടു

തിരുവനന്തപുരം: ബ്രേക്ക് തകരാര്‍ മൂലം നേത്രാവതി എക്‌സ്പ്രസ് വഴിയിലായി. കണിയാപുരത്തിനും മുരുക്കുംപുഴയ്ക്കും മധ്യേ വണ്ടി നിര്‍ത്തിയിട്ടു. മുക്കാല്‍ മണിക്കൂറിന് ശേഷം തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്‌.

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടു പേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടു പേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ …

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു Read More »

വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോതമംഗലം: കള്ളാട്ടിൽ വീട്ടമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അയൽവാസികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിൽ. ഇവരെ തിങ്കളാഴ്ച തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഷണത്തിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം. തിങ്കൾ ഉച്ചയ്ക്ക് ശേഷമാണ് വീട്ടമ്മ സാറാമ്മയെ(72) മരിച്ച നിലയിൽ കാണുന്നത്. എന്നാൽ സംഭവസമയം തങ്ങൾ സ്ഥലത്തില്ലെന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനോട് പറഞ്ഞത്. ഇതു സ്ഥിരീകരിക്കാൻ ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കൃത്യം നടത്തിയത് …

വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 6,115 രൂപയായി. 80 രൂപ കുറഞ്ഞ് 48,920 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില. അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണ വില കുതിച്ചുയർന്നത്. മാസത്തിന്‍റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണ വില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. …

സ്വർണ വില കുറഞ്ഞു Read More »

പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു

തിരുവന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി.പി. ജയദിരാജാണ് പുതിയ വി.സി. ഇദ്ദേഹത്തിന്‍റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് രാജ്‌ഭവനിൽ നിന്ന് അറിയിച്ചത്. ഓപ്പൺ സർവകലാശാല വി.സി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. യു.ജിസി.യുടെ അഭിപ്രായം തേടിയ ശേഷമാണ് രാജി സ്വീകരിച്ചത്. കോടതി നിർദേശ പ്രകാരമാണ് ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് …

പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു Read More »

ദേശീയപാത വികസനത്തിന്റെ മറവിൽ മരം മുറിച്ച സംഭവം; നഷ്‌ടപ്പെട്ടവയും സ്‌ഥലപരിധിയും തിട്ടപ്പെടുത്താനായില്ല

കോതമംഗലം: കൊച്ചി – ധനുഷ്കോടിയിലെ നേര്യമംഗലത്തു ദേശീയപാത വികസനത്തിന്‍റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവാതെ എറണാകുളം ജില്ലാ കൃഷിത്തോട്ടം അധികൃതരും റവന്യു വകുപ്പും. റോഡരികിലെ മരങ്ങൾ മുറിച്ചപ്പോൾ ജില്ലാ കൃഷിത്തോട്ടം, റവന്യു ഭൂമികളിലെ ലക്ഷക്കണക്കിനു രൂപയുടെ മരങ്ങളും കടത്തിക്കൊണ്ടു പോയി. മുറിച്ച മരത്തിന്‍റെ കുറ്റിക ളും ഇവിടെ മണ്ണു നീക്കം ചെയ്ത തിനാൽ നഷ്ട‌പ്പെട്ട മരങ്ങളുടെ എണ്ണമോ കൃഷിത്തോട്ടം, റവന്യു ഭൂമികളുടെ പരിധിയോ നിശ്ചയിക്കാനായിട്ടില്ല. ആഞ്ഞിലി, ഇലവ്, ചീനി, കാട്ടു കറിവേപ്പ് തുടങ്ങി അറുപതോളം മരങ്ങൾ …

ദേശീയപാത വികസനത്തിന്റെ മറവിൽ മരം മുറിച്ച സംഭവം; നഷ്‌ടപ്പെട്ടവയും സ്‌ഥലപരിധിയും തിട്ടപ്പെടുത്താനായില്ല Read More »

കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം, ചൂടും തുടരുകയാണ്. ബുധനാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത …

കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത Read More »

മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം

കോതമംഗലം: മലയോര മേഖല വീണ്ടും ഭീതിയിൽ. കാട്ടാന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മാമലക്കണ്ടത്ത് ഇപ്പോൾ കടുവയുടെ സാന്നിധ്യവും. കഴിഞ്ഞ ദിവസം ഈറ്റവെട്ടാൻ പോയ അഞ്ച് പേർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാഞ്ഞടുത്ത കടുവയുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മൂന്നു പേർക്കു പരിക്കേറ്റു. കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ രാവിലെ ആയിരുന്നു സംഭവം. മാമലക്കണ്ടം കണ്ടച്ചാൽ സജി, ഭാര്യ സോഫി, താമാകുന്നേൽ സണ്ണി, ഭാര്യ സോണി, പ്ലാത്തോട്ടത്തിൽ നിർമല എന്നിവരാണ് ഈറ്റ ശേഖരിക്കാൻ …

മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം Read More »

ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും. ഏപ്രിൽ 13 വരെയാവും ചന്തകൾ പ്രവർത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1,630 വിൽപ്പനശാലകളും ഇതിലുണ്ട്.

ട്രഷറി നിയന്ത്രണമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. പഞ്ചായത്തുകളിലെ ബില്‍ മാറാത്തത് സോഫ്‌റ്റ്വെയര്‍ തകരാര്‍ മൂലമെന്നും മന്ത്രി പറഞ്ഞു.

ടെലഗ്രാം വഴി ട്രേഡിങ്ങ്; അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തു

പെരിന്തല്‍മണ്ണ: ടെലഗ്രാം വഴി ട്രേഡിങ്ങ് നടത്തിയാല്‍ വന്‍ തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ മൂന്നു പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടന്‍ അബ്ദുള്‍ ഷമീര്‍ (33), പോരൂര്‍ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കല്‍ മുഹമ്മദ് ഫസീഹ്(18), ചാത്തങ്ങോട്ടുപുറം മലക്കല്‍ വീട്ടില്‍ റിബിന്‍(18) എന്നിവരെയാണ് പാണ്ടിക്കാടുനിന്ന് പൊലീസ് പിടികൂടിയത്. അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന് അങ്ങാടിപ്പുറം സ്വദേശിനിയാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ …

ടെലഗ്രാം വഴി ട്രേഡിങ്ങ്; അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തു Read More »

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; വയനാട്ടില്‍ ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബത്തേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലിലാണ് ഭാസ്‌കരന്റെ മൃതദേഹം കണ്ടെത്തിയത്. ഹരിതകര്‍മസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ തീപിടിച്ചത്. ഇതിനു സമീപം ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്നു ഭാസ്‌കരനെന്ന് നാട്ടുകാര്‍ പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

രണ്ടു വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി. ഫായിസിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു. കുഞ്ഞ് മരിച്ചത് ക്രൂരമര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. വാരിയെല്ല് തകര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കുണ്ടായ മുറിവും തലയിലെ രക്തശ്രാവവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ്ശങ്കര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുഞ്ഞിന്റെ ശരീരത്തില്‍ പഴക്കമേറിയതും പുതിയതുമായി എഴുപതിലധികം മുറിവുകളാണുണ്ടായിരുന്നത്. രഹസ്യ ഭാഗങ്ങളിലും സാരമായ മുറിവുകളുണ്ടായിരുന്നു. ഇതില്‍ പലതും പത്ത് ദിവസത്തിനു …

രണ്ടു വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി Read More »

ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ റ്റി.എം സുജിത് അന്തരിച്ചു

പാലക്കാട്: ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ റ്റി.എം സുജിത്(30) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2019ലാണ് ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടറായത്. പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് പ്രസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള മനോരമ പത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു. സി.പി.ഐ(എം) സത്രംകാവ് ബ്രാഞ്ചംഗമാണ്. മുണ്ടൂര്‍ കാഞ്ഞിക്കുളം തെക്കുംകരയില്‍ മോഹനന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: കാവ്യ(നെന്മാറ). സഹോദരന്‍ ശരത്‌.