അഹമ്മദാബാദ്: ഗുജറാത്തിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ 35കാരനാണ് ക്രൂരകൃത്യം നടത്തിയത്.
ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ശനിയാഴ്ച വൈകിട്ടുമുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കട്ടിലിന്റെ കീഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.