തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നേരത്തെ നിശ്ചയിക്കപ്പെട്ട അഷ്ടമംഗല ദേവപ്രശ്നം വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും. രാവിലെ എട്ടുമണിക്ക് രാശി പൂജ ക്ഷേത്രം തന്ത്രി കാവനാടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ദൈവഞ്ജന്മാരായ താമരശ്ശേരി വിനോദ് പണിക്കർ, ഇടയ്ക്കാട്ട് ദേവീദാസൻ ഗുരുക്കൾ, ബുധനൂർ പിഡി വിനോദ് . എന്നിവർ നേതൃത്വം നൽകും. ക്ഷേത്രത്തിൽ നടക്കുന്ന സർവൈശ്വര്യപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, മാതൃപൂജ എന്നിവയ്ക്ക് യജ്ഞാചാര്യൻ രാജൻ മലനട നേതൃത്വം കൊടുക്കും. ഏപ്രിൽ 21ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഷ്ടമംഗല ദേവപ്രശ്നത്തിന് ക്ഷേത്ര ഉപദേശക സമിതിക്ക് അനുമതി നൽകിയിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ജൂലൈ 23ന് റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ ക്ഷേത്ര ഉപദേശക സമിതി അഡ്വക്കറ്റ് ശ്രീകുമാർ ചേലൂർ മുഖേന ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ദേവസ്വം ബെഞ്ച് മുൻനിശ്ചയ പ്രകാരം നടത്തുവാൻ അനുമതി നൽകി ഉത്തരവായി. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം നടന്നിട്ട്. ഹൈക്കോടതി ഉത്തരവോടെ ഇതിന് അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ മുതൽ ആരംഭിക്കും






