Timely news thodupuzha

logo

ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ റെയ്ഡ്

വാഷിങ്ങ്ടൺ: ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ​ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ തിരച്ചിൽ ശക്തം. പരിശോധനക്കായി യു.എസ് ഡിപ്പാർട്ട്‌മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ എത്തി. രേഖകളില്ലാതെ അമെരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.

തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഗുരുദ്വാരകൾ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു.

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻറിൻറെ തീരുമാനത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമെരിക്കൻ ലീഗൽ ഡിഫൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.

നേരത്തെ, അമെരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകാർ വിമാനത്തിലടക്കം കൊടിയ പീഡനമനുഭവിച്ചെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. നൂറിനടുത്ത് കണക്കിന് കുടിയേറ്റക്കാരാണ് അമേരിക്ക നാടുകടത്തിയതിനെ തുടർന്ന് ബ്രസീലിൽ എത്തിയത്. സംഭവത്തിൽ ബ്രസീൽ സർക്കാർ അമെരിക്കയോട് വിശദീകരണം തേടും.

കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള വിമാനത്തിൽ യാത്രക്കാരെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 88 ബ്രസീലുകാർ കൈവിലങ്ങോടെയാണ് വിമാനമിറങ്ങിയത്.

വിമാനത്തിനുള്ളിൽ എസി ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം നൽകിയില്ലെന്നും ഇവർ ആരോപിച്ചു. ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും ഇവർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *