ന്യൂഡൽഹി: ബി.ബി.സി ഓഫീസുകളിലെ ആദായ നികുതി വകുപ്പിൻറെ പരിശോധന മൂന്നാം ദിവസത്തിലേക്കു കടന്നു. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം. നികുതി നൽകാതെ അനധികൃത ലാഭം വിദേശത്തേക്കുകടത്തുന്നു എന്നാണ് ബിബിസിക്കെതിരായ ആരോപണം.
എന്നാൽ പരിശോധനയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ഇതുവരെ ആദായ നികുതി വകുപ്പ് നൽകിയിട്ടില്ല. പരിശോധന കണക്കിലെടുത്ത് ബിബിസി ഓഫീസുകളിൽ കുറച്ചു ജീവനക്കാർ മാത്രമേ ജോലിക്ക് എത്തുന്നുള്ളു. മറ്റുള്ളവരോട് വർക്ക് ഫ്രം ഫോം ആയി ജോലിചെയ്യാനാണ് നിർദ്ദേശം. എന്നാൽ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഹിന്ദു സേന പ്രവർത്തകർ ഡൽഹിയിലെ ബിബിസിയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചതിനു പിന്നാലെ ഓഫീസിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.