മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്(30) പോക്സോ കേസിൽ അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിൻറെ അറിവോടെയായിരുന്നു കുട്ടിയെ യുവതി പീഡിപ്പിച്ചത്. ഭർത്താവ് സാബികാണ് യുവതി പതിനഞ്ചുകാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.
പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ഇവർ ശ്രമിച്ചിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി പതിനഞ്ചുകാരൻറെ കൈയിൽ നിന്നും യുവതി പണം വാങ്ങിയിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. യുവതി അറസ്റ്റിലായതിന് പിന്നാലെ ഭർത്താവ് സാബിക് ഒളിവിലാണ്.