കരിമണ്ണൂർ :കേരള പോലീസിന്റെ പി ഹണ്ട് ഓപ്പറേഷനിൽ ഉടുമ്പന്നൂർ തൊട്ടിയിൽ മനീഷ് (42)കരിമണ്ണൂർ പോലീസിന്റെ പിടിയിലായി . പിഹൺണ്ട് ഓപ്പറേഷൻ ന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിക്കുകയും ഇതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരയെ കണ്ടെത്തുകയും ആയിരുന്നു. ഇത്തരത്തിൽ പി ഹ ണ്ട് ഓപ്പറേഷൻ വഴി ഇരയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസ് എടു ക്കുന്നത്അപൂർവ സംഭവമാണ്. ഇടുക്കി ജില്ലയിൽ ഇത് ആദ്യ മായാണ് ഇത്തരത്തിൽ ഇരയെ കണ്ടെത്തിയിട്ടുള്ളത്.കുട്ടിയുടെയും മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുക ആയിരുന്നു. മദ്യം വാങ്ങി നൽകി പ്രലോഭപ്പിച്ച് മലയിഞ്ചി വനത്തിലും വേളൂർ കൂപ്പിലും എത്തിച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ പീ ഡനത്തിന് ഇരയാക്കുകയായിരുന്നുപ്രതി. ഇയാൾ തൊടുപുഴ യിൽ വർക്ക് ഷോപ്പ് നടത്തുന്ന ആളാണ്. ഫെബ്രുവരി 26നാണ് ഇയാളെ പിടികൂടിയത് 27-ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരിമണ്ണൂർ എസ്.എച്ച്. ഒ. സുമേഷ് സുധാകരൻ, എസ്. ഐ മാരായ കെ എച്ച് ഹാഷിം, എ എസ് ഐ പി. കെ സലിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജോബിൻ കുര്യൻ, എം. ആർ. അനീഷ് സിവിൽ പോലീസ് ഓഫീസർ മാരായ അൽസൽന, ജോബിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.