ടെന്നസിയിലെ നാഷ്‌വില്ലെയിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിൽ തിങ്കളാഴ്ച നടന്ന കൂട്ട വെടിവയ്പ്പിലെ പ്രതി, അഞ്ച് വ്യത്യസ്ത പ്രാദേശിക തോക്ക് കടകളിൽ നിന്ന് ഏഴ് തോക്കുകൾ നിയമപരമായി വാങ്ങുകയും അവയിൽ ചിലത് വീട്ടിൽ ഒളിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ട കവനന്റ് സ്‌കൂളിൽ നടന്ന ആക്രമണത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ നാഷ്‌വില്ലെ പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.