കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ 3 പ്രതികൾ തടവും പിഴയും വിധിച്ച് കണ്ണൂർ സബ് കോടതിയുടെ ഉത്തരവ്. ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നവരാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. ദീപക് ചാലാടിന് 3 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സി.ഒ.ടി നസീറിനും ബിജു പറമ്പത്തിനും 2 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍ എം.എൽ.എ ശ്രീകൃഷ്ണന്‍ കെ.കെ.നാരായണന്‍ അടക്കം 113 പേരായിരുന്നു നേരത്തെ കേസിലെ പ്രതികളായിരുന്നു. എന്നാൽ 3 പേരെ ഒഴിച്ച് ബാക്കി 110 പേരേയും കോടതി വെറുതെ വിടുകയായിരുന്നു.
2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാറിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് തകർന്ന് ഉമ്മന്‍ചാണ്ടിക്ക് പരക്കേറ്റിരുന്നു. ആയുധം കൊണ്ട് പരിക്കേൾപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ 2 വകുപ്പുകളാണ് പ്രതികൾക്കതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. എന്നാൽ വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പൊലീസിന് ഇവർക്കെതിരെ തെളിയിക്കാനായില്ല. കേസിലെ രണ്ട് പ്രതികളെ സി.പി.എം അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു.