Timely news thodupuzha

logo

പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി

.

രാജാക്കാട്:പിതാവിന്റെ കാല് മകൻ

തല്ലിയൊടിച്ചതായി പരാതി.സേനാപതി പഞ്ചായത്തിലെ ഓട്ടത്തി സ്വാദേശി കവലക്കൽ ആൻറണിയാണ്   പരാതിക്കാരൻ.സ്വത്ത് എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകനാണ്  ആൻറണിയുടെ കാൽ തല്ലിയൊടിച്ചതെന്നും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലയെന്നും വയോധികനായ ആന്റണി പറഞ്ഞു.ഒട്ടാത്തിയിലുള്ള ആന്റണിയുടെ സ്ഥലവും പഞ്ചായത്തിൽ നിന്നും ലഭിച്ച വീടും എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകൻ ഉപദ്രവിക്കുന്നത് എന്ന് ആന്റണി പറയുന്നു.മകന്റെ ഉപദ്രവം കഠിനമായതോടെ പോലീസിൽ പരാതി നൽകുകയും പരാതി നൽകിയതിന്റെ ദേഷ്യത്തിൽ മദ്യപിച്ച് എത്തിയ മകൻ മാർച്ച് 16 ന് ആന്റണിയുടെ കാൽ തല്ലി ഒടിക്കുകയും ക്രൂരമായി മർദിക്കുകയും,വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും  ചെയ്‌തു.പ്രദേശവാസികളുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ആന്റണി വീണ്ടും ഉടുമ്പൻചോല പോലീസിൽ പരാതി നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടാകുകയോ നീതി ലഭിക്കുകയോ ചെയ്‌തില്ല എന്ന് ഈ വയോധികൻ പറയുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റേയും പഞ്ചായത്ത് അംഗത്തിന്റെയും നേതൃത്വത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും ആന്റണി ആരോപിച്ചു.കാലിന് ഗുരുതരമായി പരിക്കേറ്റ ആന്റണി മാസങ്ങളായി കിടപ്പിലാണ് ആന്റണിക്കും ഭാര്യ മേരിക്കും ലഭിക്കുന്ന വാർദ്ധ്യക്യ പെൻഷൻ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് ക്രൂരമായി മർദിച്ച മകന് എതിരെ നടപടി വേണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് ആന്റണിയുടേയും ,ഭാര്യയുടേയും ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *