Timely news thodupuzha

logo

മൂന്നാറിൽ രണ്ടു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ഹൈക്കോടതി നിർമാണ അനുമതി നിഷേധിച്ചു

കൊച്ചി: രണ്ടു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് മൂന്നാറിൽ നിർമാണ അനുമതി നിഷേധിച്ച് ഹൈക്കോടതി ഉത്തരവ്. വിലക്ക് രണ്ടാഴ്ചത്തേക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി മുമ്പ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും കെട്ടിട നിർമാണത്തിന് റവന്യൂ വകുപ്പിൻറെ എൻ.ഒ.സി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ പുതിയ ഉത്തരവ്, ഇത് പാലിക്കപ്പെടുന്നില്ലെന്ന് വിലയിരുത്തിയാണ്.

ഹൈക്കോടതിയുടെ പരിഗണനയിൽ മൂന്നാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുണ്ട്. ചീഫ് ജസ്റ്റിസ് മൂന്നാർ വിഷയം മാത്രം പരിഗണിക്കാനായി പ്രത്യേക അധികാരമുപയോഗിച്ച് സ്പെഷ്യൽ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉത്തരവ് ഈ ബെഞ്ചിൻറേതാണ്.

വിലക്ക് അടുത്ത തവണ ഹർജി പരിഗണിക്കും വരെയാണ്. കേസിൽ മൂന്നാറിലും പരിസര പ്രദേശത്തുമുള്ള ഒമ്പത് പഞ്ചായത്തുകളെ കക്ഷിചേർത്തിട്ടുണ്ട്. കളക്‌റ്റർ കൈയേറ്റങ്ങൾ സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിച്ചിരുന്നു.

കോടതി, സർക്കാരിനോടും അമിക്കസ് ക്യൂറിയോടും മൂന്നാറിലെ പരിസ്ഥിതി ആഘാത പഠനം നടത്താൻ കഴിയുന്ന ഒരു ഏജൻസിയെ നിർദേശിക്കാൻ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പിൻതുടരേണ്ടതുണ്ട്. അതേസമയം, അത്തരം സംവിധാനങ്ങൾ മൂന്നാറിലില്ല. അത്തരം നിർദേശങ്ങൾ മൂന്നാർ പ്രദേശത്ത് നൽകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *