കൊച്ചി: സംവിധായകൻ രാജസിംഹൻ അബൂബക്കർ (അലി അബുബക്കർ) ബി.ജെ.പി വിട്ടു. ഫെയ്സ് ബുക്കിലൂടെയാണ് പാർട്ടി അഗത്വം രാജി വച്ച വിവരം അദ്ദേഹം അറിയിച്ചത്.

താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽ നിന്നും മോചിതനായി തികച്ചും സ്വതന്ത്രനാവുകയാണെന്നും അദ്ദേഹം ഫെയ്സി ബുക്കിൽ കുറിച്ചു.
പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്കു വേണ്ടിയല്ലാതെ… ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല തികച്ചും സ്വതന്ത്രൻ… എല്ലാത്തിൽനിന്നും മോചിതനായി… ഒന്നിന്റെ കൂടെമാത്രം, ധർമത്തോടൊപ്പം ഹരി ഓം…’– എന്നാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്.
കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു.
ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങൾ അറിയാമെന്നും അലി അക്ബർ പറയുന്നു. 2022 ജനുവരിയിലാണ് ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിക്കുന്നത്.
ജനറൽ ബിപിൻ റാവത്തിൻറെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹനെന്ന പേര് സ്വീകരിക്കുന്നതും.