Timely news thodupuzha

logo

കൊച്ചിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചു, മലം തീറ്റിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

കൊച്ചി: പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദനം. ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മ അറസ്റ്റില്‍. ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കറായ രമ്യയാണ് അറസ്റ്റിലായത്. മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു.

രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്ബ് കമ്ബിവെച്ച്‌ അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. ശേഷം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും കേസെടുക്കുകയുമായിരുന്നു.

മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ അച്ഛനുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ താന്‍ നോക്കിക്കോളാമെന്ന് പറഞ്ഞാണ് അച്ഛന്‍ കൂടെ നിര്‍ത്തിയത്. എന്നാല്‍ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയ്ക്ക് ചേച്ചി കൂടിയുണ്ട്. ഇവരുടെ നേരെയും ഇത്തരത്തില്‍ പീഡനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇരുവരേയും ഒന്നിച്ചിരുത്തി ചൈല്‍ഡ് ലൈന്‍ മൊഴി എടുക്കും.

നിരന്തരമായി രമ്യ കുട്ടിയെ പീഡിപ്പിച്ചിരുന്നു. പുറത്തു പറയാതിരിക്കാന്‍ ഇരുമ്ബു വടിക്ക് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് വിവരം. പുറത്തു പറയാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് സ്‌കൂള്‍ അധികൃതര്‍ കാര്യം തിരക്കുകയായിരുന്നു. എന്നാല്‍ ആദ്യമൊന്നും കുട്ടി ഭയം കാരണം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങളൊക്കെ അധ്യാപകരോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും കുട്ടി വ്യക്തമാക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *