തിരുവന്തപുരം: ബലാല്‍സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി സിറ്റി പൊലീസ് കമ്മീഷണര്‍ നിയമസഭ സ്പീക്കർക്ക് കത്ത് നല്‍കി. അനുമതി ലഭിച്ചാലുടന്‍ അറസ്റ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും.
ചൊവ്വാഴ്ച്ച മുതല്‍ ഒളിവിലായ എം.എല്‍.എയുടെ മൊബൈല്‍ നമ്പരുകള്‍ നീരിക്ഷണത്തിലാക്കാനണ് പൊലിസ് തീരുമാനം.
നാളത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിതീരുമാനം അറിഞ്ഞതിനു ശേഷമാണ് തുടര്‍ നടപടി സ്വികരിക്കുക. എം.എ.എ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലിസ് നിരീക്ഷണത്തിലാക്കും.കോടതിയില്‍ അപേക്ഷ നല്‍കുന്നതൊടൊപ്പം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി.
പരാതിക്കാരിടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോവളം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യിരുന്നെങ്കിലും പിന്നിട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.പലയിടങ്ങളില്‍വെച്ച് എം.എ.എ പിഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആവര്‍ത്തിച്ചുള്ള പിഡനക്കുറ്റം ചുമത്തിയുള്ള പൊലിസ് റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ കോടതിയില്‍ നല്‍കി.