ന്യൂഡൽഹി: റഷ്യൻ ക്രൂഡോയിലിന്‍റെ പേരിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ ഇന്ത്യയുടെ കയറ്റുമതി തീരുവ 50 ശതമാനമായി ഉയർത്തിയത് അവസാരമാക്കി മാറ്റണമെന്ന് നിതി ആയോഗ് മുൻ സി.ഇ.ഒ അമിതാഭ് കാന്ത്. അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന അവസരം എന്നാണ് അമിതാഭ് കാന്ത് വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക പരിഷ്‌കരണത്തിനുള്ള വലിയ ചുവടുവയ്പ്പ് നടത്താനുളള അവസരമാണ് ട്രംപ് ഇന്ത്യയ്ക്ക് തുറന്നുനല്‍കിയതെന്നും അത് പൂര്‍ണമായും വിനിയോഗിക്കണമെന്നും അമിതാഭ് കാന്ത് എക്‌സിൽ വ്യക്തമാക്കി.
ട്രംപിൻ്റെ ഇന്ത്യക്കെതിരായ നീക്കം അവസാരമാക്കി മാറ്റണമെന്ന് നിതി ആയോഗ് മുൻ സി.ഇ.ഒ






