തൃശൂർ: കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചാലക്കുടി ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നുവെന്ന് ആരോപണം. ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുത്തും വ്യാജരേഖ ചമച്ചും 20 കോടിയിലേറെയാണ് മുൻപ്രസിഡൻറ് പി.പി പോളിൻറെ നേതൃത്വത്തിൽ തട്ടിയത്.
സി.പി.എം ഏരിയാകമ്മിറ്റി അംഗമായ പോളിന് പാർട്ടി സംരക്ഷണമുള്ളതിനാലാണ് നടപടികൾ ഈഴയുന്നതെന്ന്നി ക്ഷേപകർ പറയുന്നു. ചാലക്കുടി അർബൻ കോപറേറ്റീവ് ബാങ്ക് 2001ലാണ് പ്രവർത്തനം തുടങ്ങുന്നത്. ഭരണ സമിതിയും പ്രസിഡന്റും ചേർന്നായിരുന്നു തട്ടിപ്പിൻറെ ആസൂത്രണം. ഇപ്പോൾ സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗവും സി.എം.പി പ്രാദേശിക നേതാവുമായ പി.പി.പോളായിരുന്നു പതിമൂന്നു കൊല്ലം പ്രസിഡൻറായിരുന്നത്.