സ്വർണ വില കുറഞ്ഞു
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
തിരുവനന്തപുരം: കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ പോയ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ ഇന്ന് വീണ്ടും ചുമതലയേൽക്കും. തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം സുധാകരനെ പരിഗണിച്ചാൽ മതിയെന്ന സുധാകരൻ വിരുദ്ധ പക്ഷത്തിന്‍റെ സമ്മർദത്തിന് കഴിഞ്ഞ ദിവസം വഴങ്ങിയ ഹൈക്കമാൻഡ് ഇന്നലെ നിലപാട് മാറ്റി. കെപിസിസി പ്രസിഡന്‍റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേയുള്ളൂ എന്നും ഇന്നലെ സുധാകരൻ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ കടുത്ത സമ്മർദത്തിന് ഹൈക്കമാൻഡ് കീഴടങ്ങുകയായിരുന്നു. ആക്റ്റിങ്ങ് പ്രസിഡന്‍റായി എം.എം ഹസനെ നിയമിച്ചതു തെരഞ്ഞെടുപ്പു ഫലം …
കൊച്ചി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവ്വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവ്വീസുകൾ മുടങ്ങിയതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിവരവും യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇതോടെ നൂറു കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്‍റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിരുന്നില്ല. യാത്രക്കാർ കടുത്ത …
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി Read More »
പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച സഹയാത്രികനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മുരുപ്പേല്‍ രാജേഷ് – സുമ ദമ്പതികളുടെ മകന് സുധീഷ്(17) ശനിയാഴ്ച രാത്രി തന്നെ മരിച്ചു. ഇതിനിടെ സുധീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തില്‍ സഹദിനെയാണ്(27) ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഐ.പി.സി …
പാലക്കാട്: കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻഎം.വി മുകേഷാണ്(34) മരിച്ചത്. ഇന്നു രാവിലെ മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെ ആയിരുന്നു അപകടം. കാട്ടാനക്കൂട്ടം പുഴ കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. കാട്ടാന പാഞ്ഞടുക്കുന്നതിനെ ഓടിയപ്പോൾ മുകേഷ് മറിഞ്ഞ് വീഴുകയായിരുന്നു. ദീർഘകാലം ഡൽഹി ബ്യുറോ ക്യാമറാമാൻ ആയിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യുറോയിലായിരുന്നു. മലപ്പുറം സ്വദേശിയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്നു രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പ്രതിഭാസത്തിന്‍റെ ഭാഗമായി തെക്കൻ തമിഴ്നാട് …
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു. രഹസ്യ രേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിക്കുക ആയിരുന്നു. എന്നാല്‍, ഈ രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നതെന്ന് സി.എം.ആർ.എല്ലിന്‍റെ അഭിഭാഷകൻ ചോദിച്ചു. ഹര്‍ജിയില്‍ വിശദമായി …
മാസപ്പടി കേസിൽ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടുന്നുവെന്ന് സി.എം.ആർ.എൽ Read More »
കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് പേരുടെ മരണം വെസ്റ്റ് നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാംപിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട്ട് നാല് പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും തൃശൂരിൽ 2 പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് …
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പുറത്തുവിടും. ഉച്ചതിരിഞ്ഞു മൂന്നിന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിന് അനുസരിച്ച് ബാൻഡ് …
തിരുവനന്തപുരം: കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ പത്താമത് ബാച്ച് രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ മെയ് 11, 12 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും മെയ് 18, 19 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ് ഗേൾസ് സ്കൂളിലും മെയ് 25, 26 തീയതികളിൽ എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 …
സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് Read More »
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്‍റഠ്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കൂടാതെ തൊഴിലധിഷ്ഠിത കോഴ്സായ സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി മെയ് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 – 2971400, 8590605259 – ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്‍ഠ്റര്‍, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം – …
തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍ക്കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്ത നിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. പരമാവധി 37,500 രൂപയാകും ലഭിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നല്‍കണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
മട്ടാഞ്ചേരി: സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനി കലർത്തുന്നുവെന്ന രീതിയിൽ നടക്കുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ഇഥിലിൻ ഓക്സൈഡ്(ഇ.ടി.ഒ) ഒരു കീടനാശിനിയല്ലെന്നും ഇന്ത്യ പെപ്പർ ആൻ്റ് സ്പൈസ് ട്രേഡ് അസോസിയേഷൻ(ഇപ്സ്റ്റ) സെക്രട്ടറി രാജേഷ് ചാണ്ഡെ. കീടനാശിനി കലർത്തുന്നുവെന്ന പ്രചരണം മസാലക്കൂട്ടുകൾക്കും മറ്റുമുള്ള വലിയ വിദേശ ഓർഡറുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. ഭക്ഷ്യോൽപ്പന്നങ്ങളിലെ മൈക്രോബിയൽ ഘടകങ്ങളെ വന്ധ്യംകരിക്കുന്ന ഒരു ഏജന്‍റ് മാത്രമാണ് ഇ.ടി.ഒ. പല വികസിത രാജ്യങ്ങളിലും ഇ.ടി.ഒ വലിയ തോതിൽ അനുവദനീയമാണ്. സുഗന്ധവ്യജ്ഞനങ്ങളിലെ നിറം, ഗന്ധം, രുചി, പ്രകൃതിദത്ത …
സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനി കണ്ടെത്തിയെന്ന് വാർത്ത വ്യാജമെന്ന് ഇപ്സ്റ്റ Read More »
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്രകലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം …
ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ചൂട് വർധിക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »
ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. നഗരസഭ 28ആം വാർഡിൽ കണ്ഠേശ്വരം പുതുമന ശിവദം വീട്ടിൽ ശിവകുമാർ(54), മക്കളായ ശരത്(23), സൗരവ്(15) മരിച്ചത്. മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരുന്ന വഴി ആംബുലൻസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായതിനാൽ ശിവകുമാറിന്‍റെ ഭാര്യ യാത്രയിൽ ഒപ്പമുണ്ടായിരുന്നില്ല. ശിവകുമാർ കൂടൽമാണിക്യം ഉത്സവത്തിനു മുമ്പായാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. മേയ് 18ന് മടങ്ങി പോകാനിരിക്കുക ആയിരുന്നു. ശരത് ബി.ടെക് കഴിഞ്ഞ് …
മഞ്ചേശ്വരത്ത് വാഹനാപകടം; ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു Read More »
തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടു പോവുക ആയിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എൻജിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ അരുൺ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 30 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്‍റ വില 6,635 രൂപയിലെത്തി. പവന് 240 രൂപ വർധിച്ച് 53,080 രൂപയായി ഉയർന്നു. 18 കാരറ്റിൽ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി. സ്വർണത്തിന്‍റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്.
മുളന്തുരുത്തി: ബൈക്കിൽ പോകവേ റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെങ്ങോല കുരിങ്കരവീട്ടിൽ അബ്ദുൾ മനാഫാണ്(50) അറസ്റ്റിലായത്. മാറമ്പിള്ളി ജമാ അത്തിലെ ഉസ്താദാണ് ഇയാൾ. കാഞ്ഞിരമറ്റം ഭാഗത്തു നിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മനാഫ് പെരുമ്പള്ളി ബസ് സ്റ്റോപ്പിനു സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
പത്തനംതിട്ട: നിക്ഷേപ തട്ടിപ്പു കേസിൽ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം രാജുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രാജുവിനും കുടുംബാഗങ്ങൾക്കും എതിരെ കേസുണ്ട്. രാജുവിന്‍റെ ഭാര്യ ഗ്രേസ്, മക്കളായ അലൻ, അൻസൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
തൃശൂർ: എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫന്‍റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിരുന്ന പശു കുഴഞ്ഞു വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ ആരോഗ്യമുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യാഘാതം ഏറ്റാണ് പശു ചത്തത് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം.
കണ്ണൂർ: താൻ തന്നെയാണ് ഇപ്പോഴും കെ.പി.സി.സി പ്രസിഡന്‍റെന്ന് കെ സുധാകരൻ. എപ്പോൾ വേണമെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നും കാര്യങ്ങൾ ഹൈക്കമാൻഡുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കണ്ണൂരിൽ കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല. എനിക്കെതിരേ ആരും ഗൂഢാലോചന നടത്തിയതായും അറിയില്ല. അത് ഉടനെ ഏറ്റെടുക്കേണ്ട അത്യാവശ്യമില്ലാത്തത് കൊണ്ടാണ് നീളുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ആരും തരേണ്ട കാര്യമില്ല. എടുക്കേണ്ട കാര്യമേയുള്ളു. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് …
കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത(39) മകൾ ശ്രീനന്ദ(14) എന്നിവരെ കൊലപ്പെടുത്തിയത്. ഗൃഹനാഥനും മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം മൂവരുടേയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ മകനും ശ്രീജുവും രക്ഷപെടുകയും ഭാര്യയും മകളും മരണപ്പെടുകയും ചെയ്തു. രാവിലെ വീട് …
തിരുവനന്തപുരം: ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്കരണം അഞ്ചാം ദിവസത്തിലേക്ക്. എന്നാൽ തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ തീരുമാനം. രണ്ടുപേർ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് എത്തിയെങ്കിലും ഇന്നത്തെ തിയതി റദ്ദായതിനെ തുടർന്ന് അവർക്കും മടങ്ങി പോകേണ്ടി വന്നു. പുതിയ പരിഷ്കരണത്തിനെതിരേ പ്രതിഷേധം ശക്തമാണ്. സി.ഐ.ടി.യു ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം. കോഴിക്കോടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് സാധിച്ചില്ല. കൊടുവള്ളി ആർ.ടി.ഒ ഓഫീസിന് …
തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി Read More »
മുവാറ്റുപുഴ: സ്വർണത്തിനു വേണ്ടി ക്രൂരമായ കൊലപാതകം. മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യയാണ്(67) ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ …
മൂന്ന് പവന്‍റെ സ്വര്‍ണ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി Read More »
കന്യാകുമാരി: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അധികൃതരുടെ മുന്നറിയിപ്പു നിർദേശം പാലിക്കാതെ വിനോദ സഞ്ചാരികൾ. കടലാക്രമണം രൂക്ഷമായിരിക്കെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും കടൽതീരത്ത് കിടന്ന് ഉറങ്ങരുതെന്നും രണ്ടു ദിവസം മുമ്പേ അധികൃതർ നിർദേശിച്ചിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട് സർക്കാരും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, നിർദേശം ലംഘിച്ച് കടലിൽ ഇറങ്ങിയതാണ് മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലെ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണം. കന്യാകുമാരി ബീച്ച് സന്ദർശിച്ച ശേഷം വിദ്യാർത്ഥി സംഘം ലെമൂർ ബീച്ചിൽ …
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട് ജില്ലയില്‍ പകല്‍ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കും. ഇവിടങ്ങളില്‍ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നു …
പകല്‍ ചൂട് വർധിക്കും: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »
പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്. ആനയുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ആനയുടെ പോസ്റ്റുമോർട്ടം നടത്തും.
കണ്ണൂർ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റു ചത്ത വളർത്തുമൃഗങ്ങളുടെ കണക്ക് പുറത്തുവിട്ട് മൃഗസംരക്ഷണ വകുപ്പ്. 345 പശുക്കളും 15 എരുമകളും 15 ആടുകളും 168 കോഴികളും ചത്തതായാണ് കണക്ക്. ചത്ത മൃഗങ്ങളുടെ പോസ്റ്റുമോർട്ടം വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശേഷമാണ് മരണകാരണം സൂര്യാഘാതമെന്ന് വിലയിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ മേയ് രണ്ടുവരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ മൃഗങ്ങൾ ചത്തത് ആലപ്പുഴയിലാണ്. 83 പശുക്കളും ആറ് എരുമകളും 11 ആടുകളും 98 കോഴികളുമാണ് ആലപ്പുഴയിൽ സൂര്യാഘാതമേറ്റ് ചത്തത്. ഏറ്റവും കുറവ് …
കോഴിക്കോട്: സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണ് പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ രജീഷിന്‍റെ മകൾ ഒന്നര വയസുള്ള നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. മറവി രോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മൂന്നു പതിറ്റാണ്ടോളം മലയാളം, സിനിമാ മേഖലയിൽ സജീവമായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തിയത്. 1980ൽ അഭിനയിച്ച ഉണർത്തുപാട്ടെന്ന സിനിമ റിലീസായില്ല. പിന്നീട് 1982ൽ ചില്ലെന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. പിന്നീട് കരിയിലക്കാറ്റു പോലെ, രാജാവിന്‍റെ മകൻ, കിരീടം, ജാഗ്രത, വർണപ്പകിട്ട്, എന്‍റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, …
തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും സംഘവുമെന്ന് പൊലീസ് എഫ്.ഐ.ആർ. കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിലുള്ളത്. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട ശേഷം പൊലീസെത്തി ഡ്രൈവർ യദുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുക ആയിരുന്നു. രാത്രി വൈകി ബസ് പാപ്പനംകോട് റീജ്യണൽ വർക് ഷോപ്പിലേക്ക് മാറ്റിയ ശേഷമാണ് മെമ്മറി കാർഡ് കാണാതായതെന്ന് ഡ്രൈവർ യദു നേരത്തേ പറഞ്ഞിരുന്നു.
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില അതീവ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെ …
കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു Read More »
പാലക്കാട്: ട്രെയിൻ ഇടിച്ച് കാട്ടാന ചെരിഞ്ഞു. പാലക്കാട് കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപമാണ് അപകടം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം. തിരവനന്തപുരത്ത് – ചെന്നൈക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. അപകടത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 2.15 ടെയാണ് ആന ചെരിഞ്ഞത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ടു വയസ് തോന്നിക്കുന്ന പിടിയാണ് ചരിഞ്ഞത്. തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരുക്കേറ്റിരുന്നു. അപകട സമയത്ത് പരിസരത്തുണ്ടായിരുന്ന …
ന്യൂഡൽഹി: നിരോധിത ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ എൻ.ഐ.എ അന്വേഷണത്തിന് നിർദേശിച്ച് ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന. വേൾഡ് ഹിന്ദു ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി അഷൂ മോംഗിയ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കു കൈമാറിക്കൊണ്ടുള്ള കത്തിലാണ് എൻ.ഐ.എ അന്വേഷണത്തിന് നിർദേശിച്ചിട്ടുള്ളത്. 2014 – 2022 കാലഘട്ടത്തിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ്ങ് പന്നൂനിന്‍റെ സംഘടനയിൽ നിന്ന് 134 കോടി രൂപ …
ഖാലിസ്ഥാൻ സംഘടനയിൽ നിന്ന് പണം കൈപ്പറ്റി: കെജ്‌രിവാളിനെതിരേ അന്വേഷണം Read More »
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C …
കടുത്ത ചൂട്, 12 ജില്ലകളില്‍ യെലോ അലര്‍ട്ട്: മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ Read More »
പാലക്കാട്: മേട്ടുപ്പാറയിൽ ആറു പേർക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. കല്ലേറില്‍ നാലു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. കുമാരന്‍റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. രാവിലെ കുമാരനെ രമേഷ്, രതീഷ് എന്നിവര്‍ വീടുകയറി ആക്രമിക്കുകയായിരുന്നു.
കൽപ്പറ്റ: സുഗന്ധഗിരി അനധികൃത മരംമുറിക്കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ്ങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി സജീവനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ്ങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട 18 ഉദ്യാഗസ്ഥർക്കെതിരെയുള്ള നടപടി പൂർത്തിയായി. മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് വ്യക്തമാക്കി ഡോ.എൽ. ചന്ദ്രശേഖർ ഐഎഫ്എസ് റിപ്പോർട്ട് നൽകിയിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറും രണ്ട് …
സുഗന്ധഗിരി മരംമുറി കേസിൽ കൽപ്പറ്റ ഫ്ളയിങ്ങ് സ്ക്വാഡ് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റം Read More »
കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടിൽ നിന്ന് നാലു തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നായാളുടെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്ത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് പരിശോധന നടത്തുകയായിരുന്നു. തോക്കുകൾക്ക് ലൈസൻസില്ലെന്നാണ് വിവരം. എട്ടുലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്. ഗുണ്ടാ സംഘങ്ങളായി ബന്ധമുള്ള ആളാണ് റിയാസെന്ന് പൊലീസ് പറയുന്നത്. കൊലപാതമുൾപ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്.
പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടുത്തുള്ള വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയുടെ കൂടെ അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് ഉടമ മൃഗാശുപത്രിയിൽ എത്തിച്ച് മരുന്ന് വാങ്ങിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, മരുന്നുമായി വീട്ടിലെത്തിയ ഇവർ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തു. …
പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു Read More »
കൊച്ചി: ഇന്റർനാഷ്ണൽ അക്കാദമി ഓഫ് സ്റ്റേജ് ആന്റ് സ്ട്രീറ്റ് ഹിപ്നോസിസ്(ഐ.എ.എസ്.എസ്.എച്ച്) കൊച്ചിയിൽ സംഘടിപ്പിച്ച സ്റ്റേജ് ഹിപ്നോസിസ് മത്സരത്തിൽ ബെസ്റ്റ് ഹിപ്നോസിസ് ഓഫ് ദ ഇയർ പുരസ്കാരം മുനീർ ആമയൂരിന്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തുന്നത്. മഞ്ചേരി എഫ്.എം നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായ മുനീർ പ്രക്ഷേപകൻ, മോട്ടിവേഷണൽ സ്പീക്കർ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ്. പ്രമുഖ ഹിപ്നോട്ടിസ്റ്റും മജീഷ്യനുമായ ആർ.കെ മലയത്ത്, ഹിപ്നോട്ടിസ്റ് ഷിബു ദാമോദർ എന്നിവരിൽ നിന്ന് മുനീർ പുരസ്‌കാരം ഏറ്റുവാങ്ങി. ട്രോഫിയും പതിനായിരം രൂപയും …
ബെസ്റ്റ് ഹിപ്നോസിസ് ഓഫ് ദ ഇയർ പുരസ്കാരം മുനീർ ആമയൂരിന് Read More »
തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട മനുവും വെങ്ങിണിശേരി സ്വദേശികളായ മറ്റ് മൂന്ന് പേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് മനു കോടന്നൂരില്‍ എത്തിയപ്പോള്‍ മൂവരും ചേര്‍ന്ന് ഇയാളെ ഹോക്കി സ്റ്റിക്കുകൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് സൂചന. വെങ്ങിണിശേരി സ്വദേശികളായ മണികണ്ഠന്, …
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചു ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഓണ്‍ലൈന്‍ ടാക്സികളുടെ സര്‍വീസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൈഡ്ലൈനും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കള്‍ മോട്ടോര്‍ വകുപ്പിന്‍റെ അനുമതി നേടണം. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് വ്യത്യാസം വരുത്താമെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ കൂടുതലാവാന്‍ പാടില്ല. വ്യവസ്ഥയനുസരിച്ച് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഉടമകള്‍ സൂക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ …
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
കോട്ടയം: നാട്ടില്‍ മാത്രമല്ല കാട്ടിലും കൊടുംചൂടാണ്. പൊന്തന്‍പുഴ, കോരുത്തോട്, മടുത്ത, പമ്പാവാലി പ്രദേശങ്ങളിലെ വനമേഖലയില്‍ നഗരങ്ങളിലെ തോതില്‍തന്നെയാണ് ചൂട്. വനാന്തരങ്ങളിലെ താപനില 36 ഡിഗ്രിക്കു മുകളിലാണ്. ചൂട് കൂടിയതോടെ മതമ്പ, കോരുത്തോട്, പെരുവന്താനം പ്രദേശങ്ങളില്‍ നിന്ന് വന്യമൃഗങ്ങള്‍ കുളിര്‍മ തേടി പീരുമേട്, കുട്ടിക്കാനം വനമേഖലയിലേക്ക് കടന്നതായി വനപാലകര്‍ പറഞ്ഞു. വളഞ്ഞാങ്ങാനം, പീരുമേട് പ്രദേശങ്ങളില്‍ കാട്ടാന, കടുവ, കരടി എന്നിവയെ അടുത്തയിടെ രാത്രി യാത്രക്കാര്‍ കണ്ടിരുന്നു. വനാന്തരങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് വനപാലകര്‍ പറഞ്ഞു. ചെക്ക്ഡാമുകളിലും കുളങ്ങളിലും പുഴകളിലും …
കാട്ടിലും ഉയർന്ന ചൂട്: 36 ഡിഗ്രിക്കു മുകളിൽ താപനില Read More »
കൊച്ചി: മുഖ്യമന്ത്രി പിണാറായി വിജയൻ സ്വകാര്യ സന്ദർശനത്തിനായി ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. സ്വകാര്യ സന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മകന്‍റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് യാത്രയെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റി വെച്ചാണ് യാത്ര. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്ര കുറിപ്പ് …
സ്വകാര്യ സന്ദർശനം; മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെട്ടു Read More »
തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആരംഭിച്ചത് 2,44,702 സംരംഭങ്ങൾ. ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ പദ്ധതിയാണ് സംരംഭക വര്‍ഷം. പദ്ധതിയുടെ രണ്ടാം എഡിഷനിലും ഒരു ലക്ഷത്തിലധികം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപവും ആകർഷിക്കപ്പെട്ടു. ഒപ്പം 5,20,945 പേർക്ക് തൊഴിലും ലഭ്യമായി. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചതാണ് സംരംഭക വർഷത്തിന്‍റെ ഉജ്വല നേട്ടങ്ങളിലൊന്ന്. 2022 – …
സംരംഭക വർഷം; കേരളത്തിൽ ആരംഭിച്ചത് 2,44,702 സംരംഭങ്ങൾ Read More »
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. പരീക്ഷാഫലത്തിനായി വിദ്യാർത്ഥികൾ cisce.org, results.cisce.org തുടങ്ങിയ സൈറ്റുകൾ സന്ദർശിക്കുക. കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐ.സി.എസ്.ഇ വിഭാഗത്തിൽ 1000 രൂപയും ഐ.എസ്‍.സി വിഭാഗത്തിൽ 1500 രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്കൾക്കായി അപേക്ഷിക്കാവുന്നതാണ്. പരമാവധി രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്‍റ് …
ഐ.സി.എസ്.ഇ 10, ഐ.എസ്‍.സി പ്ലസ്.റ്റൂ പരിക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും Read More »
തിരുവനന്തപുരം: പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ലന്ന് മോട്ടോർ വാഹന വകുപ്പ്. ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാർക്കിംഗ് ലൈറ്റുകൾ. പേര് പോലെ തന്നെ പാർക്ക് ചെയ്യുമ്പോൾ ഇടേണ്ട ലൈറ്റുകൾ. എന്നാൽ മാളുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ തുടങ്ങി പാർക്കിംഗിനായുള്ള സ്ഥലങ്ങളിൽ അല്ലെന്ന് മാത്രം. വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കിൽ കുറച്ചു നേരം പാർക്ക് ചെയ്യുമ്പോൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടെന്ന് വരാനും അപകടങ്ങൾ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകൾ പ്രധാനമായും ഉപകരിക്കുന്നതെന്ന് എംവിഡി പറഞ്ഞു. ഫേസ്ബുക്ക് …
പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്‌ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി Read More »
തിരുവനന്തപുരം: ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്കൂൾതുറക്കലിനു മുന്നോടിയായി സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ചു. അധ്യയനവർഷം തുടങ്ങുന്നതിനു മുന്‍പ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. …
മക്കളേ, ഓൾ സെറ്റ് റ്റു ഗോ… സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും Read More »
കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതിയെ ഏറെ സമയത്തിനു ശേഷവും പുറത്തേക്ക് കാണാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു. അപ്പോഴാണ് ശുചി മുറിയിൽ യുവതി പ്രസവിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ യുവതിയുടെ കൂട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ നോർത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാമുകനില്‍ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് …