Timely news thodupuzha

logo

ഖബറടക്കം കഴിഞ്ഞു

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ മൃതദേഹം കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ ഖബറടക്കി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകൾ ഖബറിസ്ഥാനിൽ എത്തി. അരക്കിണർ മുജാഹിദ് പള്ളിയിൽ നേരത്തെ നമസ്‌കാരം നടന്നു.

ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാൻ കോഴിക്കോട് ടൗൺ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. സ്പീക്കർ എ എൻ ഷംസീർ , സത്യൻ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂർ, സാവിത്രി ശ്രീധരൻ , തുടങ്ങി രാഷ്ട്രീയ സിനിമ നാടക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സഹപ്രവർത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

മാമുക്കോയയുടെ മൃതദേഹം കണ്ണം പറമ്പ് ഖബർ സ്ഥാനിലേക്ക് കൊണ്ടുവരുന്നു മാമുക്കോയയുടെ മൃതദേഹം കണ്ണം പറമ്പ് ഖബർ സ്ഥാനിലേക്ക് കൊണ്ടുവരുന്നു ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിൽ മാമുക്കോയക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്‌ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *