കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്.
ഫേസ്ബുക്കിലൂടെയാണ് കേന്ദ്രമന്ത്രി വിദ്വേഷ പ്രചാരണം നടത്തിയത്. കേരളത്തിലെ ഇടതുമുന്നണിയും കോൺഗ്രസും നടത്തുന്ന വർഗീയ പ്രീണനം കൊണ്ടാണ് ജനങ്ങൾക്ക് ഇത്തരത്തിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പിൽ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു. ഐ.പി.സി 153(വിദ്വേഷം പ്രചരിപ്പിക്കുക), ഐ.പി.സി 153 എ(രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിക്കുന്ന തരത്തിൽ പ്രവർത്തിക്കുക) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.